ന്യൂദല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് അവശ്യമെങ്കില്‍ ചികിത്സ ലഭ്യമാകാന്‍ 138-ല്‍ വിളിച്ചു സഹായം തേടാം. മൊബൈല്‍ ഫോണില്‍നിന്ന് ഈ നമ്പരില്‍ വിളിച്ചാല്‍ മതിയാകും. എല്ലാ യാത്രാ വണ്ടിയിലും ഇനിമേല്‍ പ്രഥമ ശുശ്രൂഷാ പെട്ടികള്‍ ഉണ്ടാകും.അതില്‍ അവശ്യ മരുന്നുകളും സൂക്ഷിക്കും. റെയില്‍ സഹമന്ത്രി മനോജ് സിന്‍ഹ രാജ്യസഭയെ അറിയിച്ചതാണിത്.
ആദര്‍ശ് സ്റ്റേഷന് പദ്ധതിക്കു കീഴില്‍ 2009 മുതല്‍ ഇതുവരെ 1195 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനീകരിക്കുന്നതിനായി കണ്ടെത്തിയെന്നും ഇതില്‍ 949 എണ്ണത്തിന്റെ ആധുനികവത്കരണം പൂര്‍ത്തിയായതായും മന്ത്രി വ്യക്തമാക്കി.
ഇതിനുപുറമെ ഏഴ് സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍സ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്, റെയില്‍ ലാന്റ് ഡെവലപ്മെന്റ് അതോറിറ്റി എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: