കൊളംബൊ: ശ്രീലങ്കന്‍ മണ്ണില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മികച്ച പ്രകടനം തുടരുന്നു. ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ആദ്യ ട്വന്റി20യിലും പാക് പട ജയിച്ചു. 29 റണ്‍സിനാണ് സന്ദര്‍ശകര്‍ സിംഹള വീര്യമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 5ന് 175 എന്ന സ്കോര്‍ പടുത്തുയര്‍ത്തി. ലങ്കയുടെ മറുപടി 7ന് 146ല്‍ ഒതുങ്ങി.
46 റണ്‍സ് വീതം നേടിയ അഹമ്മദ് ഷെഹ്സാദും ഷൊയ്ബ് മാലിക്കും ഉമര്‍ അക്മലും ചേര്‍ന്നാണ് പാക്കിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ലങ്കയ്ക്കുവേണ്ടി തിസാര പെരേര രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടിക്കിറങ്ങിയ ലങ്കയ്ക്കുവേണ്ടി ധനഞ്ജയ ഡി സില്‍വ (31), മിലിന്‍ഡ സിരിവര്‍ദന (35), ചമര കപുഗേദര (31 നോട്ടൗട്ട്) എന്നിവര്‍ മാത്രമേ പൊരുതിയുള്ളു. പേസര്‍ ശൊഹെയ്ല്‍ തന്‍വീര്‍ മൂന്നുപേരെ പുറത്താക്കി. തന്‍വീര്‍ കളിയിലെ കേമന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: