എഡ്ജ്ബാസ്റ്റണ്: ഇതാണ് തിരിച്ചടി. ഒരു വമ്പന്‍ തോല്‍വിയുടെ കണക്കു തീര്‍ത്തൊരു ജയം. രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ പടയാളികളാല്‍ കശക്കിയെറിപ്പെട്ട ഇംഗ്ലണ്ട് ആഷസ് പരമ്പരയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി.
എഡ്ജ്ബാസ്റ്റണിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് ജയം എട്ടു വിക്കറ്റിന്. ഓസീസ് മുന്നില്‍വച്ച 121 റണ്‍സിന്റെ ലക്ഷ്യം രണ്ടു വിക്കറ്റുകള്‍ മാത്രം ബലികഴിച്ച് ഇംഗ്ലണ്ട് എത്തിപ്പിടിച്ചു. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നില്‍ക്കയറി.
65 റണ്‍സോടെ പുറത്താകാതെ നിന്ന ഇയാന്‍ ബെല്‍ കങ്കാരു സംഹാരത്തിന്റെ മുഖ്യ കാര്‍മ്മികനായി. ജോ റൂട്ടും (38 നോട്ടൗട്ട്) മികച്ച പിന്തുണയേകി. ബെല്‍ പത്തു ഫോറുകള്‍ പറത്തി. റൂട്ട് ആറ് ബൗണ്ടറികളും ഒരു സിക്സറും കുറിച്ചു.
ആദം ലെയ്തും (12) നായകന് അലിസ്റ്റര്‍ കുക്കും (7) ക്ഷണത്തില്‍ പുറത്തായ ശേഷമായിരുന്നു ബെല്ലും റൂട്ടും ടീമിനെ അധികം പരിക്കേല്‍പ്പിക്കാതെ വിജയതീരമണച്ചത്.
നേരത്തെ, ഓസീസിന്റെ രണ്ടാം ഇന്നിങ്സ് 265ല്‍ തിരശീല വീണു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനു (77) പുറമെ വാലറ്റത്തില്‍ പീറ്റല്‍ നെവിലും (59), മിച്ചല്‍ സ്റ്റാര്‍ക്കും (58) ചെറുത്തു നിന്നപ്പോള്‍ ഓസ്ട്രേലിയയ്്ക്ക് നേരിയ ലീഡ് സ്വന്തമാവുകയായിരുന്നു. ആറു വിക്കറ്റ് പിഴുത സ്റ്റീവന്‍ ഫിന് ടെസ്റ്റ് അവിസ്മരണീയമാക്കി. ഫിന് തന്നെ മാന്‍ ഓഫ് ദ മാച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: