ന്യൂദല്‍ഹി: ലിബിയയിലെ ട്രിപ്പോളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വിട്ടയച്ച രണ്ട് ഭാരതീയരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഭീകരരില്‍ രണ്ടു പേരെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.
കര്‍ണാടകക്കാരായ ലക്ഷ്മി കാന്ത്, വിജയകുമാര്‍ എന്നിവരെയാണ് വിട്ടയച്ചത്. ഇവര്‍ ലിബിയയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചേര്‍ന്നെന്ന് സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ട്രിപ്പോളി, ട്യുണിസ് എന്നിവിടങ്ങളില്‍ നിന്നു മടങ്ങുകയായിരുന്ന നാല് സര്‍വ്വകലാശാല അധ്യാപകരെയാണ് ഭീകരര്‍ വെള്ളിയാഴ്ച വൈകിട്ട് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയവരില്‍ രണ്ട് പേര് ഹൈദരാബാദ് സ്വദേശികളാണ്. ട്രിപ്പോളിക്ക് സമീപം സിര്‍ത്തില്‍ നിന്നാണ് ഇവരെ തട്ടികൊണ്ട് പോയത്.
ഐഎസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ഈ പ്രദേശം. ഭീകരര്‍ ഇവരെ തട്ടിക്കൊണ്ടു പോയതിന്റെ ഉദ്ദേശ്യം ഇതുവരെ വ്യക്തമല്ല. പിടിക്കപ്പെട്ടവരില്‍ മൂന്നുപേര്‍ സിര്‍ത് സര്‍വകലാശാലയിലെ അധ്യാപകരും ഒരാള്‍ സര്‍വകലാശാലയിലെ ജുഫ്രാ ശാഖയിലെ അധ്യാപകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: