കൊച്ചി: ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ സിബിഐ കേസെടുത്തു. രണ്ട് കേസുകളിലായി എട്ട് പേരെ പ്രതികളാക്കി എറണാകുളം സിജെഎം കോടതിയില്‍ സിബിഐ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അടുത്തിടെ കുട്ടിക്കടത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതുപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള കേസുകള്‍ സിബിഐ ഏറ്റെടുത്തത്.
2014 മേയ് 24, 25 തീയതികളിലായി മതിയായ രേഖകളില്ലാതെ യത്തീംഖാനയിലേക്ക് 578 കുട്ടികളെ കടത്തിയത് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയിരുന്നു. കോഴിക്കോട് മുക്കം യത്തീംഖാനയിലേക്ക് കുട്ടികളെ എത്തിച്ച കേസില്‍ ബീഹാര്‍ സ്വദേശികളായ അബ്ദുള്‍ ഹാജി അന്‍സാരി, മുഹമ്മദ് അലോമീസ്, മൗലാനാ ഫയലുളള എന്നിവരും ഝാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് ഇദ്രിസ് അലാമുമാണ് പ്രതികള്‍. മണാശ്ശേരി യത്തീംഖാനയിലേക്ക് കുട്ടികളെ എത്തിച്ച കേസില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ മന്‍സൂര്‍, ബക്കര്‍, ദോഷ് മുഹമ്മദ്, ജാഷിര്‍ എന്നിവരും പ്രതികളാണ്. ക്രൈംബ്രാഞ്ച് കേസിലും ഇവര്‍ പ്രതികളായിരുന്നു.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള സിബിഐയുടെ പ്രത്യേക വിഭാഗമായ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്ലാണ് കേസ് അന്വേഷിക്കുന്നത്. ദല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കഴിഞ്ഞ ദിവസം പാലക്കാട്ടെത്തി ക്രൈംബ്രാഞ്ചില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെ കൊണ്ടുവന്നിരുന്നത്. മുന്നൂറിലധികം കുട്ടികള്‍ക്ക് തിരിച്ചറിയല്‍ രേഖയുണ്ടായില്ലെന്ന് സിബിഐക്ക് വ്യക്തമായിട്ടുണ്ട്. നിയമാനുസരണമുള്ള മറ്റ് രേഖകളും യത്തീംഖാനകള്‍ക്ക് ഹാജാരാക്കാനായിരുന്നില്ല. ഈ വര്‍ഷം നെട്ടൂരിലെ യത്തീംഖാനയിലേക്ക് കൊണ്ടുവന്ന 29 കുട്ടികളെയും പിടികൂടിയിരുന്നു. ഇവരെ തിരിച്ചയക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും കേസെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: