ലഖ്നൗ: മിസ്ഡ് കോള്‍ വഴി പാര്‍ട്ടി അംഗങ്ങളായ പുതിയ രണ്ട് ലക്ഷംപേര്‍ക്ക് ബിജെപി ഉത്തര്‍പ്രദേശ് ഘടകം പരിശീലനം നല്കുന്നു. പാര്‍ട്ടി ആശയങ്ങളും തത്വങ്ങളും നവാഗതരെ പഠിപ്പിക്കുക പരിപാടിയുടെ ലക്ഷ്യം. റായ്ബറേലിയില്‍ ദ്വിദിന പരിശീലന ക്യാമ്പാണ് ഒരുക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റുമാരോടും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് മന്ത്രി തവാന് ചന്ദ് ഗെലോട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാളെ സെഷനെ ബിജെപി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മികാന്ത് വാജ്പേയി അഭിസംബോധന ചെയ്യും.
ദേശീയ വൈസ് പ്രസിഡന്റ് മുരളീധര്‍ റായ്, ജനറല്‍ സെക്രട്ടറി ശിവ് പ്രകാശ്, ദേശീയ വക്താവ് സുധാന്‍ഷു ത്രിവേദി, ദിനേശ് ശര്‍മ്മ തുടങ്ങിയവരും സംബന്ധിക്കും.
ഒരു രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിശീലന പരിപാടിയാണിത്. രണ്ടു ദിവസം കൊണ്ട് രണ്ട് ലക്ഷം അംഗങ്ങള്‍ക്ക് ഒരു രാഷ്ട്രീയ കക്ഷി മുന്‍പ് ഇങ്ങനെ പരിശീലനം നല്‍കിയിട്ടില്ല, ബിജെപി സംസ്ഥാന വക്താവ് വിജയ് ബഹാദൂര്‍ പഥക് പറഞ്ഞു.
ദേശീയത, പാര്‍ട്ടിക്ക് ആദര്‍ശപരമായ സംഭാവനകള്‍ നല്കിയ നേതാക്കളുടെ പങ്ക്, യുപിയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം, പാര്‍ട്ടിക്ക് മുന്നിലുള്ള വെല്ലുവിളികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍.
ആഗസ്ത് എട്ടു മുതല്‍ ഒമ്പതു വരെയും 16 മുതല്‍ 17 വരെയും രണ്ടു ഘട്ടങ്ങളിലായി മേഖലാടിസ്ഥാനത്തില്‍ പരിശീലനക്കളരിയും സംഘടിപ്പിക്കും. ആഗസ്ത് ആറു മുതല്‍ 15വരെ പുതിയ അംഗങ്ങളെ നേരിട്ടുകാണുന്ന പ്രചാരണ പരിപാടിയുമുണ്ടാവുമെന്നും പഥക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: