കോട്ടയം:ചെറുകിട വ്യവസായ സംരംഭകരുടെ വിദേശ ഇടപാടുകളില്‍ സൈബര്‍തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിചെയ്യുന്നവരാണ് ഇത്തരം തട്ടിപ്പിനിരയാകുന്നവരിലധികവും.
വിദേശരാജ്യങ്ങളിലെ ഇടപാടുകാരുമായി ഇന്റര്‍നെറ്റ്വഴിയാണ് സംരംഭകര്‍ ബന്ധപ്പെടുന്നത്. ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചതിനുശേഷം അനുബന്ധരേഖകള്‍ വിദേശത്തുള്ള കക്ഷികള്‍ക്ക് മെയില്‍ ചെയ്തുകൊടുക്കും.വിവരങ്ങള്‍ ലഭിച്ചാല്‍ കരാര്‍പ്രകാരമുള്ള വില സംരംഭകന് പറയുന്ന ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്യുന്നതാണ് സാധാരണ രീതി. മെയില്‍ ഐഡി ഹാക്ക് ചെയ്ത് ഇടപാടുകള്‍ കൃത്യമായി മനസിലാക്കിയതിനുശേഷമാണ് തട്ടിപ്പ്.
കോട്ടയം ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന കണ്‍സോലിഡേറ്റഡ് വുഡ് ഇന്‍ഡസ്ട്രി സ്ഥാപനം റബര്‍ മാറ്റ് നിര്‍മ്മിച്ച് പല യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കറ്റുമതി ചെയ്തിരുന്നു.ജൂണ്‍ 16ന് ഓസ്ട്രേലിയയിലുള്ള ഒരുകമ്പനിയുടെ വിലാസത്തില്‍ പതിനാല് ലക്ഷത്തി അറുപതിനായിരം രൂപയുടെ റബര്‍മാറ്റ് കയറ്റി അയച്ചു.
ചിങ്ങവനത്തെ കമ്പനിയുടെ അക്കൗണ്ടില്‍ പണം എത്താതെ വന്നതിനെതുടര്‍ന്ന് ഓസ്ട്രേലിയന്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പുനടന്നതായി അറിയുന്നത്. ഓസ്ട്രേലിയന്‍ കമ്പനിയിലേക്ക് ചിങ്ങവനത്തുനിന്നുമയച്ച മെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയെടുത്ത് അവര്‍ക്ക് വ്യാജ സന്ദേശങ്ങള്‍ നല്കി.ഓസ്ട്രേലിയന്‍ കമ്പനി വ്യാജസന്ദേശത്തില്‍ പറഞ്ഞിരുന്ന ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഇത് യുകെയിലുള്ള ഒരു ബാങ്കിന്റെ അക്കൗണ്ട് ആയിരുന്നു.
അവിടെയന്വേഷിച്ചപ്പോള് അക്കൗണ്ടിനെ സംബന്ധിച്ചവിവരങ്ങള്‍ പുറത്തുവിടില്ലെന്നാണ് മറുപടി. ഇതുസംബന്ധിച്ച് കമ്പനി സൈബര്‍ സെല്ലില്‍ പരാതി നല്കി. സമാനമായ തട്ടിപ്പ് പൂവന്തുരുത്ത് വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലുമുണ്ടായിട്ടുണ്ട്. വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നതുകൊണ്ട് അന്വേഷണം എളുപ്പമല്ല.അതുകൊണ്ടതന്നെ തട്ടിപ്പിനിരയാകുന്നവര്‍ വിവരം പുറത്തറിയിക്കാതിരിക്കുകയാണെന്ന് ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ജയിംസ് ഇമ്മാനുവലും സെക്രട്ടറി തോമസ് കുളങ്ങരയും പറഞ്ഞു. ഇത്തരം കേസുകളുടെ അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായവും ആവശ്യമാണ്. ഇതിനായി കേന്ദ്രസര്‍ക്കാറിനെ സമീപിക്കാനുള്ള നീക്കത്തിലാണ് അസോസിയേഷനെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: