ചെറുതോണി: ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇടുക്കി ചെറുതോണി ഡാമില്‍ മിന്നല്‍ പരിശോധന നടത്തി. ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉളവാക്കികൊണ്ടുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അവധി ദിവസങ്ങളിലും ആഘോഷവേളകളിലും പതിനായിരക്കണക്കിന് ആളുകള്‍ ഡാം സന്ദര്‍ശിക്കുന്നുണ്ട്.
സന്ദര്‍ശകരുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും, ഡാമിന്റെ മുകളിലൂടെ സന്ദര്‍ശകര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക വാഹനം ഏര്‍പ്പെടുത്താനുമുള്ള നടപടികള്‍ ആരംഭിച്ചു. സന്ദര്‍ശകര്‍ക്ക് ഡാമിനു മുകളിലൂടെ യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതോടൊപ്പം വൈശാലി ഗുഹയിലേക്ക് സന്ദര്‍ശനം നല്കുവാനും വെള്ളാപ്പാറ ചാരനല്ലൂര് ഗുഹയ്ക്കു സമീപത്തു നിന്ന് കുളമാവിലേയ്ക്ക് ബോട്ട് സവാരി ആരംഭിക്കുന്നതിനുമുള്പ്പടെയുള്ള പദ്ധതികളാണ് വൈദ്യുതി വകുപ്പ് തയ്യാറാക്കി വരുന്നത്.
ചീഫ് സെക്രട്ടറിയും സംഘവും ഡാമുകള്‍ക്കൊപ്പം വൈശാലി ഗുഹയും സന്ദര്‍ശിച്ചു. പദ്ധതി വിലയിരുത്താന്‍ ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം നടത്തി. സന്ദര്‍ശകര്‍ക്കായി ആധുനിക രീതിയിലുള്ള ടോയ്ലറ്റുകള്, കുടിവെള്ളം, വിശ്രമകേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചതായി അധികൃതര്‍ പറഞ്ഞു.
വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ വാഹനത്തിന്റെ ട്രയല്‍ റണ്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തി. ചീഫ് എന്‍ജിനീയര്‍, സുരക്ഷാ മേധാവികള്‍, വൈദ്യുതി വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പുറമേ ബോംബ് സ്ക്വാഡും പരിശോധനയുടെ ഭാഗമായി ചീഫ് സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: