പതിവുപോലെ തന്നെ സ്വീകരിക്കാന്‍ കൈകേയിയിലെ അന്തഃപ്പുര വാതില്ക്കല് കണ്ടില്ല.
ദശരഥന് വ്യാകുലത വര്‍ദ്ധിച്ചു. കൈകേയി ക്രോധാഗാരത്തിലാണെന്നറിഞ്ഞ് ഉത്കണ്ഠ വര്‍ദ്ധിച്ചു. സംഭ്രമത്തോടുകൂടി ക്രോധാലയത്തിലെത്തി അടുത്തുചെന്നിരുന്ന് ദുഃഖത്തിനു കാരണമനേ്വഷിക്കുന്നു.
അലങ്കാരം പരിത്യജ്യ ഭൂമൗ മലിനവാസസാ
കിമര്‍ത്ഥം ബ്രൂഹി സകലം വിധാസ്യേ തവ വാഞ്ഛിതം
”എല്ലാ ആഭരണങ്ങളും ത്യജിച്ച് നീ മലിനവസ്ത്രം ധരിച്ച് നിലത്തു കിടക്കുന്നതെന്താണ്? നിന്റെ ആഗ്രഹം എന്താണെന്നു വച്ചാല്‍ പറയുക. അതെല്ലാം ഞാന്‍ സാധിച്ചുതരാം. നിനക്ക് അനിഷ്ടം ചെയ്തതാരാണ്? അത് സ്ത്രീയായാലും പുരുഷനായാലും എന്റെ ശിക്ഷയ്ക്കു പാത്രമാകും. അയാളെ കൊല്ലാനും ഞാന്‍ മടിക്കില്ല. എന്തുചെയ്താലാണ് നിനക്കു സന്തോഷമുണ്ടാക്കുക? അത്യന്തം ദുര്‍ലഭമാണെങ്കിലും ഞാനതു സാധിച്ചുതരാം. നീ എന്റെ ഹൃദയമറിയുന്നവളല്ലേ? നിനക്ക് ഞാന്‍ എത്രയും പ്രിയപ്പെട്ടവനും വശീഭൂതനുമല്ലേ? എന്നിട്ടും എന്നെ ദുഃഖിപ്പിക്കുന്നതെന്ത്? നിനക്കു പ്രിയം ചെയ്യുന്ന ദരിദ്രനെ ഞാന്‍ ധനവാനാക്കാം. നിനക്ക് അപ്രിയം ചെയ്യുന്ന ധനവാനെ ഞാന്‍ ദരിദ്രനാക്കിത്തീര്ക്കാം. നിനക്കുവേണ്ടി ഏത് അവധ്യനെ ഞാന്‍ വധിക്കണം? ഏതു വധ്യനെ ഞാന്‍ അവധ്യനാക്കണം? നിനക്കുവേണ്ടി പ്രാണത്യാഗം ചെയ്യാനും ഞാന്‍ തയ്യാറാണ്. എനിക്കേറ്റവും പ്രിയങ്കരനായ രാമനെ മുന്‍നിര്‍ത്തി പറയുന്നു, നിന്റെ ഇഷ്ടം എന്തായാലും സാധിച്ചുതരാം.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: