തെരുവുനായ്ക്കളെപ്പറ്റി പറയുമ്പോള്‍ അവയെ കൊന്നുകളയുന്ന കാര്യം മാത്രമാണ് എല്ലാവരും ചര്‍ച്ചചെയ്യാറുള്ളത്. പേപിടിച്ചനായ്ക്കളെ കൊല്ലണം. കാരണം അവ മനുഷ്യര്‍ക്കുള്‍പ്പെടെ മറ്റു ജീവികള്‍ക്കും അപകടമാണ്. വെറുതെ തെരുവില്‍ അലഞ്ഞുനടക്കുന്ന പട്ടികളെ മുഴുവന്‍ കൊന്നുകളയണമെന്നു പറയുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്. അവയും ദൈവത്തിന്റെ സൃഷ്ടികളാണ്. ഇവിടെ ജീവിക്കാന്‍ അവയ്ക്കുമുണ്ട് ഒരവകാശം. പട്ടി, പൂച്ച, പശു, എരുമ മുതലായവ മനുഷ്യരുടെ വളര്‍ത്തു മൃഗങ്ങളാണ്.അവ പ്രായാധിക്യം മൂലമോ, രോഗം മൂലമോ ഒരു ബാദ്ധ്യതയായിത്തീര്ന്നാല് പിന്നെ വീട്ടിനു വെളിയില്‍ ഉപേക്ഷിക്കപ്പെടുകയാണ്.
പശു, എരുമ ഇവയെ അറവുകാര്ക്കുകൊടുത്ത് കൈയൊഴിയും. പൂച്ച ഉപദ്രവകാരിയല്ല. വെളിയില്‍ വിടുന്ന പട്ടികള്‍ വേഗം പെറ്റുപെരുകുന്നവയാണ്. കേരളത്തില്‍ ഇപ്പോള്‍ ആകെ 2.5 ലക്ഷം തെരുവു പട്ടികളുണ്ടെന്നാണ് ഒരു കണക്ക്. അതായത് ശരാശരി ഒരു പഞ്ചായത്തില്‍ 250 നായ്ക്കള്‍. ഈ 250 നായ്ക്കള്‍ക്കായി നമുക്കു ഓരോ പഞ്ചായത്തിലും ഒരു സംരക്ഷണ കേന്ദ്രം തുടങ്ങിക്കൂടെ. ഇവിടെ കൊച്ചിയില്‍ ജോസ് മാവേലി, കൊച്ചൗസേപ്പ് ചിറ്റലപ്പിള്ളി മുതലായവരുടെ കാരുണ്യംകൊണ്ട് അങ്ങനെ ഒരു കേന്ദ്രത്തിന് തുടക്കമായി.
അതിന്റെ തുടര്‍ന്നുള്ള നടത്തിപ്പിന് വേണ്ടി സംഭാവനകള്‍ കൊടുക്കാന്‍ ഭാഗ്യവശാല്‍ മഹാമനസ്കര്‍ക്ക് ഇവിടെ യാതൊരു കുറവും ഉണ്ടാവില്ല. ഈ കേന്ദ്രത്തില്‍ അവയുടെ വംശവര്‍ദ്ധന തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളും പേയ് വരാതിരിക്കാനുള്ള കുത്തിവെയ്പ്പുമൊക്കെ കൊടുത്ത് സംരക്ഷിക്കാം. അവയ്ക്ക് ദിവസം ഒരു നേരം ഭക്ഷണം കൊടുത്താല്‍ മതിയാകും. ഇത് വന്‍തോതില്‍ നിര്‍മ്മിക്കുന്നതിന് നിര്‍മ്മാണശാലകള്‍ വേണം. ഓരോ സെന്ററിലും 10 വോളിന്റിയര്‍മാര്‍ വേണ്ടി വരും. ക്രമേണ അവര്‍ക്ക് ഒരു ഓണറ്റേറിയവും കിട്ടാവുന്ന നിലയിലേക്ക് സ്ഥിതിഗതികള്മാറും. കുറെ മൃഗഡോക്ടര്‍മാര്‍ക്ക് ജോലിയാവും. ഈ സെന്ററുകള്‍ക്ക് ഗവണ്മെന്റ് ഗ്രാന്റും കാലക്രമേണ സാദ്ധ്യമാകും.
കഴിഞ്ഞദിവസം തുടങ്ങാനിരുന്ന ഒരു സെന്ററിന് ഉദ്ഘാടനം വച്ചിരുന്നെങ്കിലും അതുതുടങ്ങാനായില്ല. സ്ഥലവാസികളുടെ എതിര്പ്പുമൂലമാണങ്ങനെ സംഭവിച്ചത്. അവരുടെ എതിര്‍പ്പു ഉടന്‍തന്നെ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടും. കോമ്പൗണ്ടിനു ചുറ്റുമതില്‍/വേലി/ഗേറ്റ്/ അകത്ത് അവയുടെ വിസര്‍ജ്ജ്യ വസ്തുക്കള്‍ സംസ്കരിക്കാന്‍ ഇടം എന്നിവ വേണം.
ഒരു സെന്റര്‍ വിജയിച്ചാല്‍ പിന്നെ മറ്റു സെന്ററുകള്‍ പിന്നാലെവന്നുകൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: