പെരുമ്പാവൂര്‍: കേന്ദ്രത്തില്‍ ബിജെപിയെ എതിര്‍ക്കുവാനുള്ള ത്രാണി കോണ്‍ഗ്രസിനും സിപിഎമ്മിനും ഇല്ലെന്ന് ആര്‍എസ്പി ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന് വ്യക്തമാക്കി.
കോണ്‍ഗ്രസ് സൂക്ഷിച്ചില്ലെങ്കില്‍ ആ പാര്‍ട്ടി നാമാവശേഷമാകും, അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിനോടൊപ്പം ഇപ്പോള്‍ പഴയ നേതാക്കന്മാരില്ല. കബില്‍ സിബല്‍ പോലുള്ളവര്‍ കോണ്‍ഗ്രസ് വിട്ടകന്നു. അധികാരം നഷ്ടപ്പെടുമ്പോള്‍ സന്യാസം സ്വീകരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിന്റെ ശാപം. കേന്ദ്രഭരണത്തിലിനിയൊരിക്കലും തിരിച്ചുവരാത്തവിധം ഈ പാര്‍ട്ടി അകന്നുപോയെന്നും ടി.ജെ.ചന്ദ്രചൂഡന് പറഞ്ഞു.
സ്വന്തം കുടുംബത്തിന് വേണ്ടി സമ്പാദിക്കുവാന്‍ രാഷ്ട്രീയത്തെ ഉപയോഗിച്ചതാണ് ദല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ദുര്‍ബലമായ കോണ്‍ഗ്രസിനെപോലെ ശേഷി നഷ്ടപ്പെട്ട പാര്‍ട്ടിയാണ് ഇന്ത്യയിലെ സിപിഎമ്മെന്നും ആര്‍എസ്പി നേതാവ് കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ സിപിഎം പാര്‍ട്ടി ഓഫീസ് വരെ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. മത്സരങ്ങളിലെല്ലാം നാലാം സ്ഥാനത്താണ് സിപിഎമ്മെന്നും ടി.ജെ.ചന്ദ്രചൂഡന് വ്യക്തമാക്കി.
ഒരുകാലത്ത് കേരളത്തില്‍ ഒറ്റയ്ക്ക് ഭരണം നടത്തിയിരുന്ന സിപിഎം വളരെയധികം പിന്നോട്ടുപോയി. ഇതിന്റെ ഉദാഹരണമാണ് അരുവിക്കരയില്‍ കണ്ടത്. ഒപ്പമുള്ളവരെകുറിച്ച് സിപിഎം നേതാക്കള്‍ക്ക് എന്നും പുച്ഛമായിരുന്നു. സെക്രട്ടേറിയറ്റ് ഉപരോധത്തിലെ പരാജയവും ഇതാണ് കാണിക്കുന്നത്. ഘടകകക്ഷികളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേത്. ചെറുപാര്‍ട്ടികള്‍ പിളര്‍ന്നപ്പോള്‍ ഒരുവിഭാഗം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സിപിഎമ്മെന്നും ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും വലിയ
മുസ്ലീം രാഷ്ട്രമാണ് ഭാരതം
പെരുമ്പാവൂര്‍: ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമാണ് ഇന്ത്യയെന്ന് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന് പറഞ്ഞു. പെരുമ്പാവൂരില്‍ ജില്ല സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജനസംഖ്യ അടിസ്ഥാനത്തില്‍ ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രം. ജനസംഖ്യ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ മുസ്ലീങ്ങളാണ് കൂടുതല്‍. ഇന്ത്യയിലെ ആറ്പേരില് ഒരാള്‍ മുസ്ലീമാണ്. സൗദി അറേബ്യയോ, യുഎഇയോ ഒന്നുമല്ല മുസ്ലീങ്ങള്‍ കൂടുതലുള്ള രാജ്യമെന്നും ചന്ദ്രചൂഡന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: