ലോസ് ഏഞ്ചല്‍സ്: രാജ്യാന്തര കായിക വേദിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കം. ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന സ്പെഷ്യല്‍ ഒളിംപിക് ഗെയിംസില്‍ ഗോള്‍ഫില്‍ സ്വര്‍ണം നേടി ഗുഡ്ഗാവ് സ്വദേശി രണ്‍വീര്‍ സിങ് സൈനിയാണ് രാജ്യത്തിന്റെ അഭിമാന താരമായത്. ഓട്ടിസം ബാധിച്ച സൈനി, മോണിക്ക ജാജുവിനൊപ്പം ചേര്‍ന്ന് ജിഎഫ് ഗോള്‍ഫ് ലെവല്‍-2 ഓള്‍ട്ടര്‍നേറ്റ് ഷോട്ട് ടീം പ്ലേ ഇവന്റില്‍ സുവര്‍ണ നേട്ടത്തിലെത്തി.
ഹോങ്കോങ്ങിന്റെ സെ ല്യുങ് ചുങ്-കാ കിറ്റ് ലാം, നിപ്പോണില്‍ നിന്നുള്ള ടേക്ക്ഫുമി ഹിയോഷി-തഡാതോഷി സകായ് സഖ്യങ്ങള്‍ രണ്ടാമത്. പതിനാലുകാരന് രണ്‍വീറിന് ഓട്ടിസമുണ്ടെന്ന് തിരിച്ചറിയുന്നത് രണ്ടാം വയസില്‍. ഒന്‍പതു വയസു മുതല്‍ ഗോള്‍ഫ് പരിശീലിക്കുന്നു ഇദ്ദേഹം. രണ്ട് വര്‍ഷം മുന്‍പ് ഏഷ്യ പസഫിക് വേള്‍ഡ് ഗെയിംസില്‍ രണ്ട് സ്വര്‍ണം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യാക്കാരനെന്ന ബഹുമതിയും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: