തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ ഗവര്‍ണ്ണര്‍ നിയോഗിച്ചു.
കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് യോഗം തെരഞ്ഞെടുത്ത സെനറ്റ് പ്രതിനിധി ആബിദ് ഹുസൈന് തങ്ങള്‍, യുജിസി പ്രതിനിധിയായി ഗുജറാത്തിലെ കേന്ദ്ര സര്‍വകലാശാല വിസി എസ്.എ. ബാരി എന്നിവരാണ് മറ്റ് സമിതിയംഗങ്ങള്‍. മൂന്ന് മാസത്തിനകം പട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം.
നിലവിലെ വിസിയായ എം.അബ്ദുള്‍ സലാം ഈ മാസം 11ന് സ്ഥാനമൊഴിയും.
പുതിയ വിസിയെ കണ്ടെത്താന്‍ കാലതാമസമുണ്ടായാല്‍ പിവിസിക്ക് ചുമതല നല്‍കികൊണ്ടുള്ള ഉത്തരവിറക്കണം. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത തള്ളികളയാനാകില്ല.
എന്നാല്‍ പരീക്ഷ ക്രമക്കേടുകളുടെയും, അനധികൃത നിയനങ്ങളുടെയും പേരില്‍ വിജിലന്‍സ് കേസ് നേരിടുന്ന ഇദ്ദേഹത്തെ ചുമതല ഏല്‍പ്പിക്കുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
മറ്റ് സര്‍വകലാശാലയുടെ വിസിമാര്‍ക്കോ ഗവ.സെക്രട്ടറിമാര്‍ക്കോ ചുമതല നല്‍കാനുള്ള സാധ്യതയും മുന്നിലുണ്ട്.
അതിനിടെ തേഞ്ഞിപ്പലം സ്വദേശിയും മറ്റൊരു സര്‍വകലാശാലയില്‍ രജിസ്ട്രാറുമായ ലീഗ് അനുഭാവിയെ വിസി ആക്കാനുള്ള രാഷ്ട്രീയ നീക്കം സജീവമായിട്ടുണ്ട്.
സെനറ്റ് പ്രതിനിധിയെ കൊണ്ട് ഇയാളുടെ പേര് നിര്‍ദ്ദേശിപ്പിക്കാനാണ് ലീഗിന്റെ തീരുമാനം. കാലിക്കറ്റ് സര്‍വകലാശാല വിഭജിക്കണമെന്ന ആവശ്യം മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ലീഗ് ഉന്നയിച്ചിരുന്നു.
ഈ ആവശ്യം സാധിച്ചെടുക്കണമെങ്കില്‍ മുസ്ലിം ലീഗുകാരന് വിസിയാകണമെന്നത് ലീഗിന്റെ താത്പര്യമാണ്. സര്‍വകലാശാല വിസി തെരഞ്ഞെടുപ്പ് രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: