തിരുവനന്തപുരം: കേരള തീരത്തു നിന്ന് ഇറാനിയന്‍ ബോട്ട് പിടികൂടിയ സംഭവത്തില്‍ കേരളപോലീസ് അന്വേഷണവിവരങ്ങള്‍ നാളെ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറും. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎ അന്വേഷണത്തിനു ഉത്തരവിറക്കിയിരുന്നു. കൊച്ചി എന്‍ഐഎ സൂപ്രണ്ട് രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷുമായി ചര്‍ച്ച നടത്തി. ഇതുവരെ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വിശദീകരിച്ചു.
വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷനില്‍ ഇന്നും നാളെയുമായി എന്‍ഐഎ സംഘം പരിശോധനയ്ക്കായി എത്തും. വിഴിഞ്ഞം വാര്‍ഫിലുള്ള ബോട്ട് സംഘം പരിശോധിക്കും. പിടിച്ചെടുത്ത ഉപഗ്രഹഫോണുകളും രേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും പരിശോധിക്കും. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്യുന്നതിനും സാറ്റലൈറ്റ് ഫോണിലേക്കു വന്നതും പോയതുമായ വിളികള്‍ പരിശോധിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണവും പരിശോധിക്കുന്നസംഘം സാങ്കേതിക വിദഗ്ദ്ധരുടെ സഹായവും തേടും. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ രഹസ്യ സന്ദേശത്തെ തുടര്‍ന്നു നടത്തിയ നിരീക്ഷണത്തിലാണ് ഇറാനിയന്‍ ബോട്ട് കണ്ടെത്തിയത്. ജൂലൈ 4 ന് കോസ്റ്റ് ഗാര്‍ഡ് ബോട്ടിലുണ്ടായിരുന്ന 12 പേരെയും കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞത്തെത്തിക്കുകയായിരുന്നു. ഇവരില്‍ നിന്ന് പാകിസ്ഥാന് പാസ്പോര്‍ട്ടും മറ്റും ലഭിച്ചത് സംശയം ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: