കൊച്ചി: അച്ഛന് തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മകന് പരീക്ഷയെഴുതിയെന്ന ആരോപണം അന്വേഷിക്കാന്‍ വൈസ്ചാന്‍സലര്‍ ഉത്തരവിട്ടു. ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലാണ് സംഭവം. ഇംഗ്ലീഷ് വിഭാഗം മേധാവിയും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. എന്‍. പ്രശാന്തകുമാറാണ് മകന് അശ്വിന് പ്രശാന്തിന് പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് അന്വേഷണവിധേയനായിരിക്കുന്നത്. പ്രവേശനപരീക്ഷയെഴുതിയ ആലുവ സ്വദേശി വില്വമംഗലം കളരിക്കല്‍ വീട്ടില്‍ വി.ആര്. ഗോപകുമാര്‍ നല്കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍ വൈസ്ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര് ഉത്തരവിറക്കിയത്.
2014-15 വര്‍ഷത്തെ എംഎ ഇംഗ്ലീഷ് പ്രവേശനവുമായി ബന്ധപെട്ടാണ് വിവാദം. ഇംഗ്ലീഷ് വിഭാഗം ഡോ. എന്‍. പ്രശാന്തകുമാര്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മകന് പരീക്ഷയെഴുതി അഡ്മിഷന് നേടി എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പരീക്ഷക്കുശേഷം മകന് അഡ്മിഷന് നല്‍കിയത് വിവാദമായപ്പോള്‍ താന്പരീക്ഷാനടപടികളില്നിന്നും ഒഴിഞ്ഞിരുന്നുവെന്ന് പ്രശാന്തകുമാര്‍ വിശദീകരണം നല്കി.
എന്നാല്‍ പ്രേവശനപരീക്ഷ നടക്കുന്ന സമയത്ത് നിരവധി പ്രാവശ്യം അദ്ദേഹം പരീക്ഷാഹാളില്‍ എത്തിയിരുന്നുവെന്നും ഇടപെടല്‍ നടത്തിയിരുന്നുവെന്നും ഗോപകുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു. പരീക്ഷാ നടത്തിപ്പില്നിന്നൊഴിഞ്ഞ് മറ്റൊരു ജൂനിയര്‍ അധ്യാപകനായ ഡോ. അജയ് ശേഖറിന് ചുമതല നല്കി എന്നാണ് പ്രശാന്തകുമാര്‍ പറയുന്നത്. എന്നാല്‍ സാധാരണ തൊട്ട് ജൂനിയറായ അധ്യാപകര്‍ക്കാണ് ചുമതല കൈമാറേണ്ടത്. എന്നാല്‍ വളരെ ജൂനിയറായ അധ്യാപകന് ഡോ. അജയ് ശേഖറിന് ചുമതല നല്കി. ഡോ. അജയ് ശേഖറിന്റെ ഭാര്യ ഡോ. എന്‍. പ്രശാന്തകുമാറിന്റെ കീഴിലാണ് പിഎച്ച്ഡി ചെയ്യുന്നത്. ഇതൊക്കെ ക്രമക്കേടും പക്ഷപാതിത്വപരമായ നടപടികള്‍ നടന്നുവെന്നതിന് തെളിവാണെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: