ബാലുശ്ശേരി(കോഴിക്കോട്): ഉമ്മയും മൂന്ന് മക്കളും വീടിനുള്ളില്‍ പൊള്ളലേറ്റ്മരിച്ചനിലയില്. ഉണ്ണികുളം വള്ളിയോത്ത് തുടിയങ്ങല്‍ ഷിഹാബിന്റെ ഭാര്യ നസീല (30), മക്കളായ ഹെന്ന ഫാത്തിമ (12), ഇരട്ടകുട്ടികളായ തെഷ്വ (നാല്), നെഷ്വ (നാല്) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നസീല 11.30 ഓടെ മക്കള്‍ക്ക് അസുഖമാണെന്നും ഉടന്‍ എത്തണമെന്നും ആവശ്യപ്പെട്ട് എലത്തൂരിലെ ഭര്‍തൃവീട്ടിലേക്ക് വിളിച്ചിരുന്നു. അവിടെനിന്നും വള്ളിയോത്ത് തന്നെയുള്ള ബന്ധുവീട്ടിലേക്ക് വിവരമറിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഓടിട്ട വീടിനുമുകളില്‍ നിന്നും തീയും പുകയും പൊട്ടിത്തെറിയും കാണുന്നത്. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചുണര്‍ത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴേക്കും നാലുപേരും കത്തിക്കരിഞ്ഞ നിലയിലാ യിരുന്നു. നാലുപേര്‍ മാത്രമുള്ള വീട് പൂര്‍ണ്ണമായും അടച്ച് പൂട്ടിയനിലയിലായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാര്‍ അടുക്കള വാതിലുകള്‍ തകര്‍ത്താണ് വീടിനുള്ളിലേയ്ക്ക് കടന്നത്. നാല് പേരും ഒറ്റകിടപ്പ് മുറിയിലായിരുന്നു. കിടപ്പ് മുറിയിലെ കട്ടിലടക്കമുള്ള സാധന സാമഗ്രികള്‍ പൂര്‍ണ്ണമായും വീടിന്റെ മേല്‍ക്കൂര ഭാഗികമായും കത്തിയമര്‍ന്നു. ഫയര്‍ഫോഴ്സും ബാലുശ്ശേരി പോലീസും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം പുതപ്പിക്കാനുള്ള തുണിപോലും വീട്ടില്‍ അവശേഷിച്ചിരുന്നില്ല. വീട്ടിലുണ്ടായിരുന്ന തുണികള്‍ പൂര്‍ണ്ണമായും മൃതദേഹത്തോ ടൊപ്പം കൂട്ടിയിട്ട് കത്തിച്ച നിലയിലായിരുന്നു.
ഖത്തറിലായിരുന്ന ഭര്‍ത്താവ് ഷിഹാബ് നാല് മാസം മുമ്പാണ് നാട്ടിലെത്തിയത്. ബിസിനസ് ആവശ്യത്തിനായി കഴിഞ്ഞ 27നാണ് ശ്രീലങ്കയിലേക്ക് പോയത്. മൂന്ന് വര്‍ഷംമുമ്പാണ് കുടുംബം ഇവിടെ താമസമാക്കിയത്. മരിച്ച നസീലക്ക് അയല്‍വാസികളുമായി വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വീട്ടില്‍ കുടുംബകലഹമോ മറ്റു പ്രശ്നങ്ങളോ ഉള്ളതായി വിവരമില്ലെന്നും സമീപവാസികള്‍ പറഞ്ഞു.
വിരലടയാള വിദഗ്ദരും പോലീസും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. താമരശ്ശേരി ഡിവൈഎസ്പി ശ്രീകുമാര്‍ സ്ഥലത്തെ ത്തിയിരുന്നു. വള്ളിയോത്ത് ആനപ്പാറ യു.പി സ്കൂളില്‍ അഞ്ചാംതരം വിദ്യാര്‍ത്ഥിയാണ് ഹെന്ന. ഇരട്ടകുട്ടികളായ തെഷ്വയും നെഷ്വയും വള്ളിയോത്ത് അംഗന്‍വാടിയിലാണ്. ഉള്ളിയേരി മുണ്ടോത്ത് പരേതനായ മമ്മദിന്റേയും കുഞ്ഞാ യിഷയുടേയും മകളാണ് നസീല. സഹോദരങ്ങള്‍: സുബൈദ, നബീസ, ഷരീഫ,നജ്മ, സുഹറ, ലൈല, ഷാജി,
പ്രതികരിക്കാൻ ഇവിടെ എഴുതുക: