കൊല്ലം: മാവോയിസ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കൊല്ലം സ്വദേശി ആനന്ദന്റെ അമ്മ തീകൊളുത്തി ആത്മഹത്യചെയ്തു. ശാസ്താംകോട്ടയ്ക്കടുത്ത് ഭരണിക്കാവ് ഊക്കന്‍ മുക്കിനു സമീപം നൈതികാലയത്തില് ചെല്ലമ്മയാണ് (70) മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. വീടിനുസമീപത്തുള്ള കടവരാന്തയില്‍ വെച്ച് തീകൊളുത്തിയ ഇവരെ ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആനന്ദന്റ അറസ്റ്റിനു ശേഷം അമ്മ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മാവോയിസ്റ്റ് നേതാവ് രൂപേഷിന് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്കി എന്ന കുറ്റം ആരോപിച്ചാണ് ആനന്ദന് അറസ്റ്റിലായത്.
സമീപവാസികളില്‍നിന്ന് തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ച് ആനന്ദന് സിം കാര്‍ഡുകള്‍ വാങ്ങി എന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: