ലുധിയാന: പഞ്ചാബില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. സ്വാതന്ത്ര്യദിനത്തിന് മുമ്പ് ആക്രമണം നടത്താന്‍ പാക് കേന്ദ്രമായ ഖലാസ, ലക്ഷകര്‍ ഇ തൊയിബ എന്നീ സംഘടനകള്‍ തയ്യാറെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സാംബ സെക്ടറിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ നാല്പതോളം ഭീകരര്‍ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബിലും പരിസരപ്രദേശത്തും സുരക്ഷ വര്‍ദ്ധിപ്പിച്ചു.
കഴിഞ്ഞയാഴ്ചയാണ് പഞ്ചാബിലെ ദിനാ നഗറിലുണ്ടായ ഭീകരാക്രമണത്തില്‍ ജില്ല പോലീസ് മേധാവി ഉള്‍പ്പെടെ എട്ടു പേര് കൊല്ലപ്പെട്ടിരുന്നു. പട്ടാള വേഷത്തില്‍ എത്തിയ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.
ദിനാ നഗര്‍ പോലീസ് സ്റ്റേഷന് നേരെയും ഒരു ബസിനു നേരെയും ഒരു ജനകീയ ആരോഗ്യകേന്ദ്രത്തിന് നേരെയുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പ്രത്യാക്രമണത്തില്‍ മൂന്ന് ഭീകരേയും സുരക്ഷാസേന വധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: