കറാച്ചി : സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തില്‍ പാക് സൈന്യം അറസ്റ്റു ചെയ്ത 163 ഭാരതീയരായ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. ഇതില്‍ ഒരാള്‍ 11 വയസുമാത്രമുള്ള പ്രായമുളള ആണ്‍കുട്ടിയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. ജിയോ ടിവിയാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്.
ലാന്ധി ജയിലില്‍ കഴിഞ്ഞുവരികയായിരുന്ന മത്സ്യത്തൊഴിലാളികളെ വാഗ അതര്ത്തിയിലെത്തിച്ചാണ് ഭാരതത്തിനു കൈമാറിയത്. പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നരേന്ദ്രമോദി കഴിഞ്ഞമാസം റഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയന്ത്ര ബന്ധം വളര്‍ത്തുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയുരുന്നു.
കൂടാതെ ഇരുരാജ്യങ്ങളുടേയും പിടിയില്‍ കഴിഞ്ഞുവരുന്ന മത്സ്യത്തൊഴിലാളികളെ 15 ദിവസത്തിനകം വിട്ടയയ്ക്കാമെന്നും പരസ്പര ധാരണയിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തൊഴിലാളികളെ വിട്ടയയ്ക്കാന് ഭരണകൂടം തയ്യാറായത്. ഭാരതീയരായ 335 മത്സ്യത്തൊഴിലാളികളാണ് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞുവരുന്നത്. 27 പാക് മത്സ്യത്തൊഴിലാളികള്‍ ഭാരതത്തിലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: