ന്യൂദല്‍ഹി: ചരിത്രപരമായ ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി ഭൂപ്രദേശ കൈമാറ്റത്തിനുശേഷം ഇരുരാജ്യങ്ങളിലെയും അതിര്‍ത്തിസേനകളുടെ ഡയറക്ടര്‍ ജനറല്‍ തലത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്ന് ന്യൂദല്‍ഹിയില്‍ തുടക്കമാവും.
ബംഗ്ലാദേശ് അതിര്‍ത്തി ഗാര്‍ഡിന്റെ 22 അംഗ പ്രതിനിധി സംഘവും ബിഎസ്എഫിന്റെ പ്രതിനിധികളും കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന നാലുദിവസത്തെ ഡയറക്ടര്‍തല ചര്‍ച്ചകളില്‍ പങ്കെടുക്കും. എല്‍ബിഎ കരാര്‍ നടപ്പാക്കിയതിന് ശേഷമുള്ള ബംഗ്ലാദേശില്‍ നിന്നുള്ള ആദ്യത്തെ ഔദ്യോഗിക സംഘമാണ് ന്യൂദല്ഹിയിലെത്തുന്നത്.
ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അസീസ് അഹമ്മദിന്റെ നേതൃത്വത്തിലാണ് ബംഗ്ലാദേശ് സംഘമെത്തുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധിയായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ.പതക് ഭാരത സംഘത്തെ നയിക്കും. രണ്ട് സംഘവും ആഗസ്റ്റ് ആറിന് സംയുക്ത പ്രഖ്യാപനം നടത്തും. തുടര്‍ന്ന് ബംഗ്ലാദേശ് സംഘം ധാക്കയിലേക്ക് മടങ്ങും.
കന്നുകാലി കള്ളക്കടത്ത്, ഭാരത കള്ളനോട്ടിന്റെ വരവ് തടയല്‍, നിയമവിരുദ്ധമായ അതിര്‍ത്തി കടന്നുള്ള വരവ്, പൊതുവായ കാര്യങ്ങള്‍ സംയുക്തമായി നടപ്പാക്കല്‍ എന്നിവ ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്യും. അതിര്‍ത്തി ഭുപ്രദേശ കൈമാറ്റത്തെതുടര്ന്നുള്ള സാഹചര്യങ്ങളും ചര്‍ച്ച ചെയ്യും. 51000 പേരാണ് ഇരുരാജ്യങ്ങളിലേക്കുമായി മടങ്ങുന്നത്. 162 ഭൂപ്രദേശങ്ങളാണ് പൗരത്വം ഉള്‍പ്പടെ ഇരുരാജ്യങ്ങളും കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: