ന്യൂദല്‍ഹി: ഏഴുവര്‍ഷത്തിനുള്ളില്‍ ജനസംഖ്യയില്‍ ഭാരതം ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്രസഭ. 2050ല്‍ ജനസംഖ്യ 170 കോടിയിലെത്തുമെന്ന് യുഎന്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വളരെ വേഗത്തിലാണ് ഭാരതത്തിന്റെ ജനസംഖ്യ വര്‍ദ്ധിക്കുന്നത്. ഈ വര്‍ഷത്തെ കണക്ക് പ്രകാരം ചൈനയുടെ ജനസംഖ്യ 100കോടി 38ലക്ഷമാണ്.ഭാരതത്തിന്റെത് 100കോടി 31 ലക്ഷവും.
ലോകജനസംഖ്യ ഇപ്പോള്‍ 700കോടി 30 ലക്ഷമാണ്. ലോകജനസംഖ്യാവളര്ച്ച വളരെ പതുക്കെയാണ്.പത്ത് വര്‍ഷം മുമ്പ് 1.24 ശതമാനമായിരുന്ന വര്‍ദ്ധനവ് ഇപ്പോള്‍ 1.18 ശതമാനം മാത്രമാണ്.83ദശലക്ഷം പേരാണ് ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നത്. 2030ല്‍ ലോകജനസംഖ്യ 800കോടി 50ലക്ഷമാകും. 2050ല്‍ 900കോടി 70 ലക്ഷമായി ഉയരും. 2100ല്‍ ഇത് 1100കോടി 20ലക്ഷമാകും. 2050ല്‍ യുഎസിനെ മറികടന്ന് നൈജീരിയ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്ത് എത്തും. 48രാജ്യങ്ങളിലെ ജനസംഖ്യ കുറയും. അവയില്‍ ഭൂരിഭാഗവും യൂറോപ്യന്‍ രാജ്യങ്ങളിലെയും ജപ്പാനിലേതുമാകും.
ജനസംഖ്യയില്‍ പകുതി വയസ്സന്മാരായിരിക്കും.26ശതമാനം 15വയസ്സില്‍ താഴെയുള്ളവരായിരിക്കും. 62ശതമാനം 15നും 59നും ഇടയിലുള്ളവരായിരിക്കും.
12ശതമാനം60വയസ്സിന് മുകളിലുള്ളവരായിരിക്കും. ഭാരതത്തില്‍ 28.8ശതമാനം 15വയസ്സില്‍ താഴയുള്ളവരായിരിക്കും. 8.9ശതമാനം മാത്രമായിരിക്കും 60 വയസ്സിന് മുകളിലുള്ളവര്‍.
2030മുതല്‍ ചൈനയുടെ ജനസംഖ്യ കുറയുവാന്‍ തുടങ്ങും. 2069ല്‍ ഭാരതത്തിന്റെ ജനസംഖ്യ 175കോടിയായിരിക്കും. ഭാരതത്തില്‍ ജനനനിരക്ക് 2.3 ആയി കുറയുന്നുണ്ടെങ്കിലും അത് യുഎന്‍ നിശ്ചയിച്ച തലത്തില്‍ എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: