ന്യൂദല്‍ഹി: വ്യാപംകേസിലെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്. കേസിലെ പ്രതികളെ ഏതുവിധേനയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാവേ ചൗഹാന് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണം നടന്നിട്ടുണ്ടെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കേസിന്റെ ഗൗരവം മനസിലായതിനെ തുടര്‍ന്ന് 2013ല്‍ താനാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹൈക്കോടതിയ്ക്കുകീഴിലുള്ള സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് വ്യാപം കേസ് ഇതുവരെ അന്വേഷിച്ചിരുന്നത്. എന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേസ് ഇപ്പോള്‍ സിബിഐക്ക് കൈമാറിയിരിക്കുകയാണ്.
സംസ്ഥാന പോലീസില്‍നിന്നും എസ്ടിഎഫിനുകൈമാറിയതോടെയാണ് കേസില്‍ കൂടുതല്‍ സുതാര്യത വന്നത്. പ്രതികള്‍ എത്ര വലിയവരായാലും അവരെ നിയമത്തിനു കീഴില്‍ കൊണ്ടുവരും.ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് കേസില്‍ പുരോഗമനമുണ്ടായത്.അതുകൊണ്ടു തന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കില്ലെന്നും ചൗഹാന് പറഞ്ഞു.
ഇതുവരെ 47 പേര്കേസുമായി ബന്ധപ്പെട്ട് മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എന്നാല്‍ കോണ്‍ഗ്രസ് ഈ മരണങ്ങളില്‍ സഹതാപം പ്രകടിപ്പിച്ച് രാഷ്ട്രീയം കളിക്കുകയാണ്. നിയമസഭയുടെ വര്‍ഷകാല സമ്മേളനവും അവര്‍ ഇതിന്റെ പേരില്‍ തടസപ്പെടുത്തിയിരിക്കുകയാണെന്നും ചൗഹാന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: