ആലപ്പുഴ: സംസ്ഥാന പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ തീവ്രവാദ പ്രചാരണം ശക്തമാകുന്നു. അടുത്തിടെയായി ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട പോലീസുകാരാണ് വര്‍ഗീയ വിഷം വമിക്കുന്ന പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നത്. വാട്സ് ആപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് വിധ്വംസകപരമായ ഈ ചെയ്തി.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലെ സുപ്രീംകോടതി വിധി, യാക്കൂബ് മേമന്റെ വധശിക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രചാരണം.പല പരാമര്‍ശങ്ങളും കടുത്ത മതവിദ്വേഷമുയര്ത്തുന്നതും രാജ്യദ്രോഹപരവുമാണ്. രാജ്യത്തിന്റെ പരമാധികാരത്തേക്കാള്‍ വലുത് മതവിശ്വാസമാണെന്നും ഒരുവിഭാഗം പോലീസുകാര്‍ തന്നെ പ്രചരിപ്പിക്കുന്നത് സേനാംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ഇസ്ലാം ജന്മാവകാശമാണെന്ന രീതിയില്‍ മതതീവ്രവാദ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ വ്യത്യസ്ത ഗ്രൂപ്പുകളുണ്ടാക്കി ഇത്തരം സന്ദേശങ്ങള്‍ പരസ്പരം കൈമാറുകയെന്ന ഗുരുതരമായ സ്ഥിതിവിശേഷം നിലനില്ക്കുന്നു.
സന്ദേശങ്ങള്‍ മറ്റു പോലീസുകാര്‍ക്ക് ചോര്‍ന്ന് കിട്ടിയതോടെയാണ് തീവ്രവാദ പ്രചാരണം പുറത്തായത്. മതതീവ്രവാദ സംഘടനകള്‍ പോലീസ് സേനയില്‍ പിടിമുറുക്കുന്നതിന്റെ സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നതാണ് ഇപ്പോള്‍ സംഘടിതരൂപം കൈവരിക്കാന്‍ കാരണം.
എസ്ഐ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ പ്രത്യക്ഷത്തില്‍ ഇത്തരം ഗ്രൂപ്പുകളില്‍ സജീവമല്ലെങ്കിലും സാധാരണ പോലീസുകാര്‍ പലരും തീവ്രവാദ ഗ്രൂപ്പുകളുടെ വലയിലായിക്കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ ചില സംഘടനകള്‍ കൂട്ടിയോജിപ്പിച്ചിരുന്നു. എന്നാല്‍ സേനയില്‍ മതപരമായ ചേരിതിരിവു സൃഷ്ടിക്കുക മാത്രമല്ല രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പോലീസുകാരെ ഉപയോഗിക്കുന്നുവെന്ന അപകടകരമായ സ്ഥിതി വിശേഷമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: