തിരുവനന്തപുരം: പിഎസ്സി ബില്ലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ധനകാര്യവകുപ്പിന്റെ നടപടിയെക്കുറിച്ച് ഇന്നുചേരുന്ന പിഎസ്സിയുടെ സമ്പൂര്‍ണയോഗം ചര്‍ച്ച ചെയ്യും. പിഎസ്സിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ധനകാര്യപരിശോധനാ വിഭാഗത്തെക്കൊണ്ട് അന്വേഷിപ്പിക്കാനുളള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കേണ്ടതില്ലെന്ന് കമ്മീഷന് യോഗം നിലപാടെടുക്കുമെന്നാണ് സൂചന.
പിഎസ്സി ചട്ടപ്രകാരം അക്കൗണ്ടന്റ് ജനറലിനാണ് കണക്കുകള്‍ പരിശോധിക്കാന്‍ അധികാരമുള്ളത്. സര്‍ക്കാരിന്റെ പോലും അനുമതി ആവശ്യമില്ലാതെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍നിന്ന് പിഎസ്സിക്ക് പണമനുവദിക്കാന്‍ കഴിയും. അതിനാല്‍, അന്വേഷണത്തിന്റെ ഭാഗമായി ധനവകുപ്പിന് ഫയലുകള്‍ കൈമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയില്ലെന്നാണ് പിഎസ്സി പറയുന്നത്. അതേസമയം, പിഎസ്സിയുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് പഠിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് ഇന്നുചേരുന്ന കമ്മീഷന് ചര്‍ച്ച ചെയ്യില്ല.
ഡോ ലോപ്പസ്മാത്യു അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് നാളെയാണ് പിഎസ്സിക്ക് ലഭിക്കുക. ഈ റിപ്പോര്‍ട്ടുകൂടി പരിശോധിച്ചശേഷമായിരിക്കും ഇതുസംബന്ധിച്ച് കമ്മീഷന് സാമ്പത്തികകാര്യം സംബന്ധിച്ച് നിലപാട് സ്വീകരിക്കുക. റിപ്പോര്‍ട്ട് ലഭിച്ചശേഷം മാധ്യമങ്ങളോട് വിശദീകരിക്കുമെന്ന് പിഎസ്സി ചെയര്മാന് ഡോ കെ.എസ്. രാധാകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: