ന്യൂദല്‍ഹി: ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച ഈ മാസം 23,24 തീയതികളിലായി നടക്കും. ദല്‍ഹിയില്‍ വച്ചാകും കൂടിക്കാഴ്ച.
ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ ആഴ്ചകളായി പാകിസ്ഥാന് നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റേയും ഗുരുദാസ്പൂര്‍ ഭീകരാക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ നയതന്ത്രചര്‍ച്ചകള്‍ നടക്കുമോയെന്ന ആശങ്ക നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ കൂടിക്കാഴ്ചയുടെ കാര്യം സ്ഥിരീകരിച്ചത്.
പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസും ഇക്കാര്യത്തില്‍ സ്ഥിരീകരണം അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്തെല്ലാം വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നതില്‍ ഇതുവരെ സൂചനകള്‍ നല്‍കിയിട്ടില്ല.
റഷ്യയില്‍ നടന്ന ഉച്ചകോടിയ്ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും നയതന്ത്രചര്‍ച്ചകള്‍ക്ക് ധാരണയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: