തൃപ്പൂണിത്തുറ: തിരുവാങ്കുളത്ത് പാറമടയിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുബത്തിലെ നാല് പേര് മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയറും തൊടുപുഴ സ്വദേശിയുമായ വിജു.വി.വി (41), ഭാര്യ ഷീബ(36), മക്കളായ സൂര്യ(4), മീനാക്ഷി (7) എന്നിവരാണു മരിച്ചത്.
കൊച്ചി-മധുര ദേശീയ പാതയോടു ചേര്‍ന്നുള്ള പാറമടയിലേക്കാണു കാര്‍ മറിഞ്ഞത്. പാറമടയ്ക്കു മുകളിലൂടെ കാറിന്റെ ടയര്‍ ഒഴുകി നീങ്ങുന്നതുകണ്ട് നാട്ടുകാരാണ് ആദ്യം തെരച്ചില്‍ തുടങ്ങിയത്.
ഷീബയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കൂടി ലഭിച്ചത്. ഇടുക്കി സേനാപതി സ്വദേശിയാണ് മരിച്ച ഷീബ. കൊച്ചിയില്‍ ഷോപ്പിങിനു ശേഷം തൊടുപുഴയിലേക്കു മടങ്ങുകയായിരുന്നു ഇവര്‍.
കാര്‍ നിയന്ത്രണംവിട്ടു പാറമടയിലേക്കു മറിഞ്ഞിരിക്കാമെന്നാണ് പ്രാഥമിക അനുമാനം. പാറമടയ്ക്കു സമീപമുണ്ടായിരുന്ന വേലി തകര്‍ത്ത് കാര്‍ മറിയുകയായിരുന്നുവെന്നു.
ഏതെങ്കിലും വാഹനം ഇവര്‍ക്കു നേരേ വന്നിരിക്കാമെന്നും വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നിരിക്കാമെന്നാണു പൊലീസ് കണക്കാക്കുന്നത്. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷണം നടത്തുന്നുണ്ട്. 200 അടിയിലേറെ ആഴമുള്ളതാണു പാറമട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: