ന്യൂദല്‍ഹി:ബാലവേലക്കായി നിയോഗിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ ശിക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി. രാജ്യത്ത് ബാലവേല ഇല്ലാതാക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് നടപ്പില്‍ വരുത്തുന്നതെന്ന് ലോക്സഭയില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.
രാജ്യത്ത് ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഞ്ചിനും 14നും ഇടയിലുള്ള കുട്ടികളുടെ എണ്ണം 2001ലെ സെന്‍സസ് പ്രകാരം 1.26 കോടിയാണ്. 2011ലെ സെന്‍സസ് പ്രകാരം ഇത് 43.53 ലക്ഷമാണ്. 1986ലെ ബാലവേല വിരുദ്ധ നിയമപ്രകാരം 14 വയസ്സിന് താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലിചെയ്യിക്കുന്നത് കുറ്റകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: