ന്യൂദല്‍ഹി:കേരളസംസ്ഥാനത്തെ ഭൂമാഫിയയ്ക്കും മതശക്തികള്ക്കും കൈയേറ്റക്കാര്‍ക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീറെഴുതിക്കൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ഇതിനായുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കമാണ് ഭൂമി പതിച്ചുനല്‍കല്‍ നിയമഭേദഗതിയിലൂടെ വെളിച്ചത്തുവന്നതെന്നും വി. മുരളീധരന് പറഞ്ഞു.
നിയമം ലഘിക്കുന്നവരോട് ഉദാരസമീപം സ്വീകരിക്കുന്നതിലൂടെ നിയമലംഘത്തിന് സാധൂകരണം നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം. മത- സമുദായിക ശക്തികളെ പ്രീണിപ്പിക്കാുള്ള ശ്രമത്തിതെിരേ സംസ്ഥാനത്ത് ബിജെപി ബഹുജനസമരം ആരംഭിക്കുമെന്നു മുരളീധരന് പത്രസമ്മേളത്തില്‍ വ്യക്തമാക്കി.
ഭൂരഹിതരായ ലക്ഷക്കണക്കിനാളുകള്‍ക്കു നല്കാന് ഭൂമിയില്ലെന്നു പറയുന്ന സര്‍ക്കാരാണ് ഭൂമി കൈയേറിയവര്‍ക്ക് ഒത്താശചെയ്യുന്നത്. അപകടകരമായ ഈ നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണം. സര്‍ക്കാരിന്റെ നടപടിയില്‍ അധികാരപരിധിയുടെ ലംഘമുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. വേണ്ടിവന്നാല്‍ നിയമപരമായ വഴികളിലൂടെ സര്‍ക്കാരിനെ നേരിടാന്‍ ബിജെപി തയ്യാറാകും.
1971 വരെയുള്ള ഭൂമി കൈയേറ്റങ്ങള്‍ നേരത്തെ സാധുവായി പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമുള്ള കൈയേറ്റങ്ങള്‍ അനധികൃതമാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇതിനു മാറ്റംവരുത്തിക്കൊണ്ടാണ് 2005 വരെയുള്ള കൈയേറ്റങ്ങള്‍ ഇപ്പോള്‍ നിയമവിധേയമാക്കിയിരിക്കുന്നത്. അടുത്തിടെ നെല്‍വയല്‍ നികത്തല്‍ നിയമത്തിലും സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. 2008 വരെയുള്ള വയല്നികത്തലുകളെയാണു സര്‍ക്കാര്‍ സാധുവാക്കിയത്,മുരളീധരന് ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പരസ്യനിലപാടുമായി രംഗത്തുവന്ന ലത്തീന്‍ കത്തോലിക്കാ സഭയെയും അദ്ദേഹം വിമര്‍ശിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പുതിയ അന്താരാഷ്ട്ര ടെര്മിലിനെതിരെയും ലത്തീന്‍ സഭ സമരം തുടങ്ങുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കു ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണം. അതിനായി ശ്രമിക്കുന്നതിനു പകരം സംസ്ഥാനത്തിന്റെ വലിയ വികസനപദ്ധതികളെ തുരങ്കം വയ്ക്കുന്ന നിലപാടാണ് സഭയുടേതന്നും മുരളീധരന് പറഞ്ഞു.
അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കുശേഷം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചര്‍ച്ചയെപ്പറ്റി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിപ്പുറം ഒന്നും പറയാനില്ലെന്നും മുരളീധരന് മറുപടി നല്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും പത്രസമ്മേളത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: