തിരുവനന്തപുരം: കെ.ആര്. ഗൗരിഅമ്മയുടെ ഭീഷണിക്കും കള്ളം പറച്ചിലിനും പഴയകാലത്തെ ഓട്ടക്കാലണയുടെ വിലപോലും കല്‍പ്പിക്കുന്നില്ലെന്ന് ജെഎസ്എസ് സംസ്ഥാനപ്രസിഡന്റ് (രാജന്‍ബാബു വിഭാഗം) കെ. കെ. ഷാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജെഎസ്എസ് ഓഫീസുകളുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് ഗൗരിഅമ്മയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു കെ.കെ. ഷാജു. സിപിഎമ്മിലേക്കുപോകാന് ഗൗരിഅമ്മ നാലുവര്‍ഷമായി ശ്രമം നടത്തിവരികയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകള്‍ ഒന്നടങ്കം പ്രയത്നിച്ചു സമ്പാദിച്ച ഓഫീസുകള്‍ സിപിഎമ്മിനു വിട്ടുകൊടുക്കാന്‍ ഗൗരിഅമ്മയ്ക്ക് അവകാശമില്ല.
പാര്‍ട്ടിയില്‍ നാല് എംഎല്‍എമാരുള്ള സമയത്താണ് നിലവിലുള്ള ഓഫീസുകള്‍ സ്ഥാപിച്ചത്. ഗൗരിഅമ്മയെ സിപിഎം ഏറ്റെടുക്കുന്നത് വി.എസ്. അച്യുതാനന്ദനെതിരെ ഉപയോഗിക്കാനാണ്. നന്ദന്‍കോട് ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഓഫീസുകളുടെ പേരില്‍ നടത്തുന്ന അഴിമതിക്കെതിരെ അനിശ്ചിതകാലപ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: