ന്യൂദല്‍ഹി:പശ്ചിമഘട്ടത്തില്‍ ഖനനവും മലിനീകരണ വ്യവസായങ്ങളും അനുവദിക്കില്ലെന്ന് കേന്ദ്രവനം-പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പശ്ചിമഘട്ട മേഖലയിലെ എംപിമാരുടെ യോഗശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ജനവാസമേഖലകളെ റിപ്പോര്‍ട്ടില്‍നിന്നും ഒഴിവാക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ ചേര്‍ന്ന 6 സംസ്ഥാനങ്ങളിലെ എംപിമാരുടെ യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുള്ള എംപിമാരും പങ്കെടുത്തു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച എംപിമാരുടെ നിലപാട് അറിയുന്നതിനായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്. ഗാഡ്ഗില്‍ കമ്മിറ്റിയുടെയും അതിനുശേഷം കസ്തുരിരംഗന്‍ കമ്മിറ്റിയുടെയും ശൂപാര്‍ശപ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങള്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ ഒട്ടേറെ അനീതി അനുഭവിക്കേണ്ടി വന്ന സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാനത്തെ എംപിമാര്‍ യോഗത്തില്‍ പറഞ്ഞു.
പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിശ്ചയിക്കുവാന്‍ ഉപയേഗിച്ച മാര്‍ഗ്ഗം സാറ്റലൈറ്റ് സര്‍വ്വേ ആയിരുന്നു.നിബിഡ വനങ്ങളും വനംപോലെ വളര്ന്നുനില്ക്കുന്ന കേരളത്തിന്റെ ഭൂപ്രകൃതിയുടെ 24% വരുന്ന റബര്‍ പ്ലാന്റേഷനുകള്‍ വേര്‍തിരിച്ചു കാണുവാന്‍ ഈ സര്‍വ്വേയ്ക്കു കഴഞ്ഞില്ല. അതിന്റെ പരിണിതഫലമായി 22 ലക്ഷത്തിലേറെ ആളുകള്‍ അധിവസിക്കുന്ന കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടതായും കേരള എംപിമാര്‍ യോഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: