ഹാംബര്‍ഗ്: മുന്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാലിന് പുതുജീവന്‍ പകര്‍ന്ന് ഒരു കിരീട ജയം. ഇറ്റലിയുടെ ഫാബിയോ ഫോഗിനിയെ 7-5, 7-5ന് അതിജീവിച്ച് നദാല്‍ മൂന്നാം വട്ടം ഹാംബര്‍ഗ് ഓപ്പണ്‍ ട്രോഫി ഷെല്‍ഫിലെത്തിച്ചു. കരിയറില്‍ നദാലിന്റെ 67-ാം എടിപി ട്രോഫിയാണിത്, ക്ലേ കോര്‍ട്ടില്‍ 47-ാമത്തേതും. സീസണില്‍ നദാലിന്റെ മൂന്നാം കിരീടവും ഇതു തന്നെ. 2015ല്‍ രണ്ടുതവണ തന്നെ കീഴടക്കിയ ഫോഗിനിയോട് പകരംവീട്ടാനും ഇതോടെ നദാലിനു സാധിച്ചു.
വാശിയേറിയ കലാശക്കളിയാണ് ഗാലറിയെ കാത്തിരുന്നത്. ആകെ 12 സര്‍വീസ് ഗെയിമുകള്‍ ഭേദിക്കപ്പെട്ടു. ഒന്നാം സെറ്റില്‍ നദാലിനെ തുടക്കത്തിലേ ബ്രേക്ക് ചെയ്ത ഫോഗിനി ആധിപത്യം സ്ഥാപിച്ചു. എന്നാല്‍ തിരിച്ചടിച്ച നദാല്‍ 3-2ന്റെ മുന്‍തൂക്കം നേടി. ഒടുവില്‍ ഉഗ്രനൊരു ഫോര്‍ഹാന്‍ഡിലൂടെ സെറ്റ് കൈക്കുള്ളിലാക്കി. രണ്ടാം സെറ്റില്‍ ആദ്യം ബ്രേക്ക് കണ്ടെത്തിയത് നദാല്‍. പിന്നാലെ ഫോഗിനിയുടെ തുടര്‍ ബ്രേക്കുകള്‍. സെറ്റ് സ്വന്തമാക്കാന്‍ ഫോഗിനിക്ക് അവസരം ലഭിച്ചു. പക്ഷേ, ഫോഗിനിയുടെ സര്‍വീസുകള്‍ പാളിയതോടെ നദാല്‍ ജയത്തിലേക്ക് കുതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: