തിരുവനന്തപുരം: വിദേശത്തുള്ള രണ്ട് മലയാളികള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു.പാലക്കാട്, കോഴിക്കോട് സ്വദേശികളായ രണ്ടു പേരുടെ ഐഎസ് ബന്ധമാണ് കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. ദല്‍ഹിയില്‍ നടന്ന ഡിജിപിമാരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച സ്ഥിരീകരണമുണ്ടായതായാണ് റിപ്പോര്‍ട്ട്.
പാലക്കാട് സ്വദേശിയായ ഇരുപത്തിനാലുകാരന് മുമ്പ് പത്രപ്രവര്‍ത്തകനായിരുന്നു. പിതാവ് ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഖത്തറിലേക്ക് പോയ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതുവഴിയാണ് ഐഎസിന്റെ വലയിലാകുന്നത്. ഖത്തറില്‍ നിന്നും സിറിയിലേക്ക് പോയ ഇയാളെ കുറിച്ച് ഏറെ നാളായി വിവരമുണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഇയാള്‍ സജീവമാവുകയും നാട്ടിലുള്ള ചിലരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ക്ക് വിവരമുണ്ട്.
സൗദിയില്‍ ജോലി ചെയ്യുന്നതിനിടയാണ് കോഴിക്കോട് സ്വദേശിക്ക് ഐഎസ് പ്രവര്‍ത്തകരുമായി ബന്ധമുണ്ടാകുന്നത്. സിറിയയിലേക്ക് പോയ ഇയാള്‍ക്ക് ഏറെനാളായി നാടുമായും ബന്ധമില്ല. വിദേശത്തുപോയി കാണാതായവരെ കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് ദില്ലിയില്‍ ചേര്‍ന്ന ആഭ്യന്തവകുപ്പിന്റെ യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതനുസരിച്ചുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അതേ സമയം സൈബര്‍ പ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഇന്റലിജന്‍സ് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 18 മാസത്തിനുളളില്‍ ഇന്ത്യന്‍ വംശജരായ 13 പേര് ഐഎസില്‍ ചേരാനായി വിദേശത്തേക്ക് കടന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവര്‍ എല്ലാം ഇരുപതുകളിലുളളവരാണ്. ഇവരില്‍ ആറ് പേര് കൊല്ലപ്പെട്ടു. ഇന്ത്യയില്‍ നിന്നുളള ഒരാള്‍ മാത്രമാണ് ഭീകര സംഘടനയുടെ ആക്രമണമുഖത്തുളളത്. മറ്റുളളവര്‍ െ്രെഡവര്മാരായും സഹായികളായും പാചകക്കാരായും ജോലി നോക്കുന്നു.
മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നുളള നാല് യുവാക്കളും ഓസ്ട്രേലിയ, ഒമാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുളള ഇന്ത്യന്‍ വംശജരായ മൂന്ന് യുവാക്കളും ഐസിനൊപ്പം ജോലി ചെയ്യുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: