കൊച്ചി: ഭൂനിയമത്തില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കലാപം. ഭേദഗതിയെ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് വ്യക്തമാക്കി. ഇതേക്കുറിച്ച് പാര്‍ട്ടിതല അന്വേഷണം വേണമെന്നു ടി.എന്‍. പ്രതാപന് ആവശ്യപ്പെട്ടു.
കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണിത്. ആയതിനാല്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണം. ചട്ടത്തില്‍ ഭേദഗതി വരുത്തിയത് നിഗൂഢതയുണര്ത്തുന്നതും വിചിത്രവുമാണ്. കെപിസിസിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനത്തിന് സര്‍ക്കാര്‍ മറുപടി പറയണം. കൈയേറ്റവും കുടിയേറ്റവും രണ്ടാണന്നും സതീശന് പറഞ്ഞു.
കൈയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചു നല്കാനുള്ളതാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച കത്തില്‍ ടി.എന്‍. പ്രതാപന് ആരോപിച്ചു. പാര്‍ട്ടി യോഗത്തിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
വിഷയം പാര്‍ട്ടിയില്‍ ഉന്നയിക്കും. ഭ്രാന്തന് തീരുമാനമെന്ന് ഇടുക്കി മുന്‍ എംപി പി.ടി തോമസും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരേ ഇടുക്കി ഡിസിസിയും പത്തനംതിട്ട ഡിസിസിയും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, പുതിയ ഭേദഗതി വിവാദമായതിനെത്തുടര്‍ന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കഴിഞ്ഞ ദിവസം പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്തു കെപിസിസി പ്രസിഡന്റിനെ കണ്ട് മന്ത്രി അടൂര്‍ പ്രകാശ് വിശദീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: