ന്യൂദല്‍ഹി: ആം ആദ്മി എംഎല്‍എയും മുന്‍ നിയമമന്ത്രിയുമായ സോംനാഥ് ഭാരതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഭാര്യ ലിപിക രംഗത്ത്. ദല്‍ഹിയിലെ എഎപി സര്‍ക്കാരിന് പോലീസിന് മേല്‍ പൂര്‍ണ്ണ അധികാരം ലഭിച്ചാല്‍ ഏത് പാതിരാത്രിക്കും സുന്ദരികളായ സ്ത്രികള്‍ക്ക് യാതൊരു ഭയവും കൂടാതെ നടക്കുവാനാവുമെന്നായിരുന്നു സോംനാഥ് ഭാരതിയുടെ പ്രസ്താവന.
സോംനാഥ് ഭാരതി എന്നും സുന്ദരികളായ സ്ത്രീകളുടെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ പുലര്‍ത്തിയിരുന്നത്. തനിക്ക് അത്ര സൗന്ദര്യം പോരാത്തതുകൊണ്ടാവും ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവില്‍നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടിവന്നതെന്നും ലിപിക മാധ്യമങ്ങളോട് പ്രതികരിച്ചു. താനൊരു ശരാരശി സൗന്ദര്യമുള്ള സ്ത്രീ ആയതുകൊണ്ടാണ് ഭര്‍ത്താവില്‍നിന്നും മോശം പെരുമാറ്റം നേരിടേണ്ടിവന്നത്. തങ്ങളെപ്പോലുള്ള ശരാശരി സ്ത്രീകളുടെ സുരക്ഷ ആര് ഉറപ്പുവരുത്തും. തങ്ങള്‍ക്കു പോകാന്‍ മറ്റൊരിടവുമില്ലെന്നും ലിപിക പറയുന്നു. തങ്ങളുടെ വിവാഹ ബന്ധത്തില്‍ ഒരുപാട് സ്നേഹവും കരുതലും താന്‍ നല്‍കിയിരുന്നുവെന്ന് ലിപിക പറയുന്നു. പക്ഷേ സോംനാഥ് ഭാരതി സുന്ദരികളായ സ്ത്രീകളില്‍ മാത്രമാണ് ശ്രദ്ധ പുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവനയും ഇക്കാര്യം ശരിവയ്ക്കുന്നു.
ദല്‍ഹി നിയമസഭയില്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് സോംനാഥ് ഭാരതി വിവാദ പ്രസ്താവന നടത്തിയത്. ഇത് വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി സോംനാഥ് ഭാരതി ഇന്നലെ രംഗത്തെത്തി. ബ്രിട്ടീഷ് ഭരണത്തില്‍ സുരക്ഷ വളരെ ശക്തമായിരുന്നുവെന്നും സുന്ദരികളായ സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ അണിഞ്ഞ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഏത് അര്‍ദ്ധരാത്രിക്കും സഞ്ചരിക്കാമായിരുന്നുവെന്നും അവരെ ആരും തൊടുകപോലുമില്ലായിരുന്നുവെന്നും മുത്തച്ഛന് തന്റെ ചെറുപ്പത്തില്‍ പറഞ്ഞ് തന്നിരുന്നതായും സോംനാഥ് ഭാരതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: