കുച്ച് ബിഹാര്‍: ആയിരത്തി തൊണ്ണൂറു ദിവസം നീണ്ട ഭാരത പരിക്രമ പശ്ചിമ ബംഗാളിലെ കുച്ച് ബിഹാറില്‍ സമാപിച്ചു. ആര്‍എസ്എസ് അഖില ഭാരതീയ മുന്‍ സേവാ പ്രമുഖ് സീതാരാമ കേഡിലായാ 15,000 കിലോ മീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് സ്വാശ്രയ ഗ്രാമ വികസന സന്ദേശം പ്രചരിപ്പിച്ചായിരുന്നു യാത്ര. നൊലോങ്ഗിബാരി ഗ്രാമത്തിലായിരുന്നു സമാപനം.
ഈ വമ്പിച്ച പദയാത്ര 2012 ആഗസ്റ്റ് ഒമ്പതിനാണ് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ചത്. 1200 ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് 17 സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് 15,000 കിലോ മീറ്റര്‍ താണ്ടി 68 കാരനായ സീതാരാമ കേഡിലായാ ദൗത്യം പൂര്‍ത്തിയാക്കിയത്. കേരളത്തിലുള്‍പ്പെടെ യാത്രയ്ക്ക് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്.
ജലസംഭരണം, സംരക്ഷണം, പരിസ്ഥിതി, ഗ്രാമീണ ഭാരതീയ ജീവിതമൂല്യങ്ങള്‍ എന്നിവയുടെ പ്രചാരണമായിരുന്നു സീതാരാമ കേഡിലായാ നിര്‍വഹിച്ചത്. 2015 മെയ് അഞ്ചിന് യാത്ര ആയിരം ദിവസം തികച്ചപ്പോള്‍ ആസാമിലെ തേജ്പൂരില്‍ നടന്ന ചടങ്ങില്‍ സീതാരാമ കേഡിലായായെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിനന്ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: