പാലക്കാട്: ഹൈന്ദവ നവോത്ഥാനപാതയിലൂടെ സഞ്ചരിച്ച് തൊഴിലാളി സമൂഹത്തിനായി ജീവിതം മാറ്റിവച്ച ആര്. വേണുഗോപാലിന്റെ ജീവിതം നമുക്കൊരു സന്ദേശമാണെന്ന് ആര്‍എസ്എസ് സഹ പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന് പറഞ്ഞു. പാലക്കാട് പൗരാവലി സംഘടിപ്പിച്ച വേണുഗോപാലിന്റെ നവതി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരെ ആഴത്തില്‍ സ്വാധീനിക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതിനുതെളിവാണ് ബിഎംഎസിന്റെ ഉയര്‍ച്ച. സ്വയംസേവകന് എന്ന വാക്കിന്റെ അര്‍ത്ഥം സ്വജീവിതത്തിലൂടെ അദ്ദേഹം നമുക്ക് കാണിച്ചു തന്നു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുവാന്‍ കൃത്യനിഷ്ഠ നിര്‍ബന്ധമാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അതിനും മാതൃകയാണ്.
മലബാറില്‍ സംഘപ്രവര്‍ത്തനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. കൃത്യമായ പ്രവര്ത്തകനിഷ്ഠയുള്ള വ്യക്തികളാണ് നമുക്ക് വേണ്ടതെന്നും അതിന് വേണുഗോപാല്‍ ഊര്‍ജസ്രോതസായി കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് മുന്‍ അഖിലേന്ത്യാ സെക്രട്ടറി അഡ്വ.ബി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ പൊന്നാടയണിയിച്ചു. ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി എസ്.ദ്വരൈരാജ്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ഭാര്ഗവന്, ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് വി.കെ. സോമസുന്ദരന്‍, ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍, ബിജെപി ദേശീയ സമിതി അംഗം എന്‍.ശിവരാജന്, ബിജെപി ജില്ലാ പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എം.നാരായണന്, ബിജെപി മേഖലാ പ്രസിഡന്റ് ടി.ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു. സഹകാര്‍ ഭാരതി ക്ഷേത്രീയ സംഘടനാ സെക്രട്ടറി യു.കൈലാസമണി സ്വാഗതവും വനവാസി വികാസകേന്ദ്രം ജില്ലാ പ്രസിഡന്റ് കെ.കുമാരന് നന്ദിയും പറഞ്ഞു.
നവതി ആഘോഷങ്ങളുടെ ഭാഗമായി ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സുഹൃദ് സംഗമം നടത്തി. ബിഎംഎസ് മുന്‍ അഖിലേന്ത്യാ സെക്രട്ടറി അഡ്വ.ബി.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍.ഈശ്വരന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് വി.കെ.സോമസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: