ഭോപ്പാല്‍: മധ്യപ്രദേശിലെ ഹാര്‍ദയില്‍ രണ്ട് ട്രെയിനുകള്‍ പാളം തെറ്റി നദിയിലേക്ക് മറിഞ്ഞ് മരണമടഞ്ഞവരുടെ എണ്ണം 31 ആയി. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുത രമാണ്. ചിലര്‍ നദിയില്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാം.
മരിച്ചവരില്‍ പത്ത് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. ഒരു കുടുംബത്തിലെ പതിനൊന്നു പേരും അപകടത്തില്‍ മരണമട ഞ്ഞു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു ദുരന്തം. കനത്ത മഴയില്‍ വെള്ളം കയറി പാളങ്ങള്‍ക്ക് കേടുപറ്റിയതാണ് അപകട കാരണമെന്ന് കരുതുന്നു. ഭോപ്പാലില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ ഹാര്‍ദ നഗരത്തിലെ കുദ്വ യിലാണ് അപകടം.
മുംബൈയില്‍ നിന്ന് വാരാണസിയിലേക്ക് പോകുകയായിരുന്ന കാമയാനി എക്സ്പ്രസാണ് ആദ്യം പാളം തെറ്റിയത്. തൊട്ടടുത്ത പാളത്തിലൂടെ പാട്നയില്‍ നിന്ന് വരികയായിരുന്ന ജബല്‍പൂര്‍ മുംബൈ ജനത എക്സ്പ്രസ് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് പാളം തെറ്റിയത്. പാലം കടക്കുന്നതിനിടെ ഒരേ സ്ഥലത്ത് വച്ചാണ് ഇവ പാളം തെറ്റി കാലിമച്ചക് നദിയിലേക്ക് മറിഞ്ഞത്.
കാമയാനി എക്സ്പ്രസിന്റെ അഞ്ച് ബോഗികള്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. ജനത എക്സ്പ്രസിന്റെ എഞ്ചിനും മൂന്നു ബോഗികളുമാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തമുണ്ടാകുമ്പോള്‍ യാത്രക്കാരെല്ലാം നല്ല ഉറക്ക ത്തിലായിരുന്നു. ഇതാണ് മരണ സംഖ്യ ഉയരാന്‍ കാരണം. ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്ന യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നതിന് മുമ്പ് തന്നെ ബോഗികള്‍ നദിയിലേക്ക് മറിഞ്ഞിരുന്നു.
കനത്തമഴയെ തുടര്‍ന്ന് വെള്ളം റെയില്‍വെ പാളത്തിലേക്ക് കയറിയതാണ് അപകടകാരണമെന്ന് പിആര്‍ഒ അനില്‍ സക്സേന അറിയിച്ചു. ഇരുട്ട് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ നരസിംഹപ്പൂര്‍ ജില്ലയിലെ ഉംറാവു ഗ്രാമത്തില്‍ നിന്നുള്ള ഒരു കുടുംബത്തിലെ പതിനൊന്നു പേരും മരണമടഞ്ഞിട്ടുണ്ട്. ഈ കുടുംബത്തില്‍ നിന്നുള്ള പതിനാലു പേര് ഷിര്ദ്ദയിലേക്ക് തീര്‍ഥാടനത്തിന് പോകുകയായിരുന്നു. നിറഞ്ഞൊ ഴുകുന്ന നദിയിലേക്ക് മറിഞ്ഞ ബോഗികളില്‍ നിന്ന് നിരവധി പേര് ഒഴുകിപ്പോയതായും സംശയമുണ്ട്. ഇരുനൂറിലേറെപ്പേരെ രക്ഷപ്പെടു ത്താന് കഴിഞ്ഞു. വെള്ളപ്പൊക്കം രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു.
കനത്ത മഴയും വെള്ളപ്പൊക്കവുമാണ് അപകട കാരണമെന്നാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ അറിയിച്ചത്. സംഭവത്തെക്കുറിച്ച് സുരക്ഷാ കമ്മീഷണര്‍ അന്വേഷണം നടത്തും. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കും. സുരേഷ് പ്രഭുവും സഹമന്ത്രി മനോജ് സിന്‍ഹയും ദുരന്ത സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
അപകടം നടക്കുന്നതിനു പത്തു മിനിറ്റു മുന്‍പു വരെ ഈ ട്രാക്കിലൂടെ ഒരു പ്രശ്നവുമില്ലാതെ വേറെ ട്രെയിനുകള്‍ കടന്നുപോയിരുന്നു. അതി നാല്പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണ് കാരണമെന്ന് കരുതുന്നതായി റെയില്‍വെ ബോര്‍ഡ് ചെയര്മാന് എ.കെ. മിട്ടല്‍ പറഞ്ഞു. കനത്ത മഴമൂലം റെയില്‍പ്പാളം വെള്ളത്തിനടിയിലായതാണ് അപകടം ഉണ്ടാക്കിയതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: