നമ്മുടെ ജന്മത്തിനുതന്നെ കാരണക്കാരായ പൂര്‍വികരെ സ്മരിക്കുന്നതിന് ഒരു ദിനം. കര്‍ക്കടകമാസത്തിലെ കറുത്തവാവ് ദിനമാണ് കര്‍ക്കടകവാവ് എന്നപേരില്‍ ആചരിക്കുന്നത്. ഇന്നേ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. തലേന്നാള്‍ വ്രതമെടുത്ത് കറുത്തവാവ് ദിനത്തില്‍ കുളിച്ച് ശുദ്ധിവരുത്തി, ഈറനോടെ മണ്മറഞ്ഞുപോയ പൂര്‍വികരെ മനസ്സില്‍ ധ്യാനിച്ച് അവരുടെ ആത്മശാന്തിക്കായി ബലിയിടുന്നത് പുണ്യമാണ്.
എള്ള്, പൂവ്, ഉണക്കലരി തുടങ്ങിയ പൂജാദ്രവ്യങ്ങള്ക്കൊണ്ടാണ് ബലിയിടുക. പിതൃക്കളെ ഉദ്ദേശിച്ച് നാം ശ്രദ്ധയോടെ നല്കുന്ന ആഹാരമാത്രെ ശ്രാദ്ധം.മനുഷ്യര്‍ ചെയ്യേണ്ട പഞ്ചമഹായജ്ഞങ്ങളില്‍ ഒന്നാണ് പിതൃയജ്ഞം. ഇഹലോകവും സ്ഥൂലശരീരവും വെടിഞ്ഞ പൂര്‍വികരുടെ സൂക്ഷ്മശരീരത്തെ സംതൃപ്തമാക്കാനാണ് ശ്രാദ്ധവും ബലിതര്‍പ്പണവും നടത്തുന്നത്. എല്ലാമാസവും കറുത്തവാവ് ദിനത്തിലും പിതൃക്കള്‍ക്കായി ബലിയിടാമെങ്കിലും കര്‍ക്കടകത്തിലേയും തുലാത്തിലേയും അമാവാസിക്ക് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു.
തര്‍പ്പണം ചെയ്യുന്ന ആള്‍ക്ക് മനഃശുദ്ധിയും വാഗ് ശുദ്ധിയും ഉണ്ടായിരിക്കണം.
എള്ള് ചേര്‍ത്ത ജലം കൊണ്ട് മൂന്നു തവണ അഞ്ജലി നടത്തി സൂര്യഭഗവാനെ വണങ്ങി എല്ലാ അവിടുത്തെ പക്കല്‍ സമര്‍പ്പിച്ചുവേണം തര്‍പ്പണം പൂര്‍ത്തിയാക്കാന്‍.
ശ്രാദ്ധം ചെയ്യുന്ന ആള് തലേന്ന് ത്രികരണ ശുദ്ധി കര്‍മ്മം ചെയ്യണം. അന്ന് ഒരിക്കലെടുക്കണം. പക്ഷേ ഉപവസിക്കരുത്. ശ്രാദ്ധം ഭക്തിപുരസരം ചെയ്യുന്ന കര്മമാണ.് ശ്രാദ്ധ ദിവസം നേരത്തെ എഴുന്നേറ്റ് ദേഹ ശുദ്ധി വരുത്തി സന്ധ്യാവന്ദനം നടത്തണം.
പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താറുണ്ട്. ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ ചേലാമറ്റം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം,
തിരുനെല്ലി പാപനാശിനി, വര്‍ക്കല പാപനാശം, തിരുവല്ലം ശ്രീപരശുരാമ ക്ഷേത്രം തുടങ്ങിയവ കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: