ഇതെല്ലാം കേട്ട് നിസ്സഹായനായി നിന്ന ദശരഥന് തന്നെപ്പഴിച്ചുകൊണ്ട് രാമനോടു പറയുന്നു. ”സ്ത്രീജിതനായ, കാമുകനായ, രാജാക്കന്മാരില് അധമനായ എന്നെ ഒരു കയറില്‍ ബന്ധിച്ചിട്ട് നീ രാജ്യം ഏറ്റെടുക്കണം. അതില്‍ നിനക്കൊരു ദോഷവും സംഭവിക്കില്ല. രാജ്യത്തെ എങ്ങനെയും രക്ഷിക്കുക.”
രാമനെ പിരിയാന്‍ കഴിയില്ലെന്നു പറഞ്ഞ് ദശരഥന് പിന്നെയും വിലപിച്ചുതുടങ്ങി. അപ്പോള്‍ സത്യത്തെ രക്ഷിക്കേണ്ടത് രാജധര്‍മ്മമാണെന്ന് ശ്രീരാമന് ഓര്‍മ്മിപ്പിക്കുകയാണ്. കൈകേയിക്ക് ഒന്നുകൂടി നന്ദി പറഞ്ഞിട്ട് രാമന് മാതാക്കളോടും സീതയോടും യാത്ര ചോദിക്കാന്‍ പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: