ക്ഷേത്രീയ പ്രചാരക് ആയതിനുശേഷമാണ് കൃഷ്ണപ്പാജി കേരളത്തിലെ സംഘടനാ പ്രവര്‍ത്തനവുമായി അടുത്തിടപഴകുന്നത്. എന്നാല്‍ കുറഞ്ഞൊരു കാലംകൊണ്ട് സ്വയംസേവകരുടെ ഹൃദയം കവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഓരോ പ്രവര്‍ത്തകന്റെയും വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിച്ചറിയാനും അഭിരുചികള്‍ മനസ്സിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സഹാനുഭൂതിയോടെയുള്ള സമീപനം പലരുടെയും പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമായിരുന്നു.
കേരളത്തില്‍ ആര്‍എസ്എസിന്റെ സംഘടനാപരമായ വികാസത്തിന് ശരിയായ മാര്‍ഗദര്‍ശനം നല്കാന് കൃഷ്ണപ്പാജിക്ക് കഴിഞ്ഞു. സംസ്കൃതത്തില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. പരന്ന വായനയില്‍നിന്ന് ആര്‍ജിച്ച അളവറ്റ വിജ്ഞാനം കൈമുതലായിരുന്നു. ഇതൊക്കെയുണ്ടായിട്ടും സൗമ്യനും വിനയാന്വിതനായുമായാണ് ഓരോരുത്തരോടും പെരുമാറിയിരുന്നത്. ഈയൊരു സവിശേഷതയാണ് സംഘപ്രവര്‍ത്തകരെ അദ്ദേഹത്തോട് അടുപ്പിച്ചത്.
തനിക്ക് കാന്സര്രോഗമാണെന്നറിഞ്ഞിട്ടും ഭാവഭേദമൊന്നും കൂടാതെ സംഘപ്രവര്‍ത്തനത്തില്‍ മുഴുകുകയായിരുന്നു കൃഷ്ണപ്പാജി.
മാരകമായ ഒരു രോഗത്തിന്റെ പിടിയിലമര്ന്നിരിക്കുമ്പോഴും പ്രസന്നവദനനായി മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. രോഗത്തിന്റെ അവശതകള്‍ അനുഭവിക്കുമ്പോഴും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അദ്ദേഹം നിരന്തരം യാത്രചെയ്തു. എല്ലാറ്റിനുമുപരി ആദര്‍ശത്തെ നെഞ്ചേറ്റിയ ഒരു ദിവ്യവ്യക്തിത്വമായിരുന്നു അദ്ദേഹം.
ജീവിതരേഖ
1932- ജനനം
1954 – ആര്‍എസ്എസ് പ്രചാരക്. ചമരാജ്നഗര്‍ താലൂക്ക് പ്രചാരക്
1955-56 – ശിവമോഗ ജില്ലാ പ്രചാരക്
1959 – ഒരു വര്‍ഷം മംഗളൂരു ജില്ലാപ്രചാരക്
1960 -1962ല ബെംഗളൂരു ഗ്രാമീണ ജില്ലാ പ്രചാരക്
1962 – തുംകുരു വിഭാഗ് പ്രചാരക്
1966 – മംഗളൂരു വിഭാഗ് പ്രചാരക്
1978 – പ്രാന്ത ബൗദ്ധിക് പ്രമുഖ്
1980 – കര്‍ണാടക പ്രാന്ത പ്രചാരക്
1989 – കര്‍ണാടകം, കേരളം, തമിഴ്നാട്
ഉള്‍പ്പെട്ട ക്ഷേത്രീയ പ്രചാരക്
2004 – അഖില ഭാരതീയ കാര്യകാരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: