ചെന്നൈ: എ ടീമുകളുടെ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ പ്രവേശനത്തിന് ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കണം. ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ മൂന്നു വിക്കറ്റിന് ഇന്ത്യ കീഴടങ്ങി. ജയത്തോടെ ഓസ്ട്രേലിയ ഫൈനലില്‍. ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട കളിയില്‍ അഞ്ചു വിക്കറ്റെടുത്ത ഇടംകൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ അഗറാണ് ഓസീസിനെ തുണച്ചത് കളിയിലെ താരവും അഗര്‍. സ്കോര്‍: ഇന്ത്യ എ – 258/9 (50), ഓസ്ട്രേലിയ എ – 262/7 (48.3).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് കഴിഞ്ഞ മത്സരത്തിലേതു പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഓപ്പണര്‍ മായങ്ക് അഗര്‍വാളും (61), മനീഷ് പാണ്ഡെയും (50) നേടിയ അര്‍ധശതകങ്ങളാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. മൂന്നാം മത്സരത്തിലും മലയാളി താരങ്ങള്‍ കരുണ്‍ നായര്‍ക്കും സഞ്ജു സാംസണും വലിയ സ്കോര്‍ നേടാനായില്ല. കരുണ്‍ 32 റണ്‍സെടുത്തപ്പോള്‍, സഞ്ജുവിന് 23 റണ്‍സ്. റിഷി ധവാന് (26 നോട്ടൗട്ട്), അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ (18) എന്നിവരും രണ്ടക്കം കണ്ടു. പത്തോവറില്‍ 39 റണ്‍സ് വഴങ്ങിയാണ് അഗര്‍ അഞ്ച് ഇരകളെ കണ്ടെത്തിയത്. ഇന്ത്യന്‍ വംശജന് ഗുര്‍വീന്ദര്‍ സിങ് സന്ധു രണ്ടും, ജയിംസ് പാറ്റിന്സണ് ഒന്നും വിക്കറ്റെടുത്തു.
ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയ്ക്കും കാര്യങ്ങള്‍ എളുപ്പമായില്ല. ക്രിസ് ലിന്നും (63), വാലറ്റക്കാരന് ആദം സാംപയും (54) നേടിയ അര്‍ധശതകങ്ങളാണ് കംഗാരുക്കളെ തുണച്ചത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ടു അവര്‍. സാംപയും കല്ലം ഫെര്‍ഗുസണും (45 നോട്ടൗട്ട്) ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 80 റണ്‍സ് അവരെ വിജയത്തിലേക്കു നയിച്ചു. ഇന്ത്യയ്ക്കായി കരണ്‍ ശര്‍മ മൂന്നു വിക്കറ്റെടുത്തു. സന്ദീപ് ശര്‍മ, റിഷി ധവാന്, അക്ഷര്‍ പട്ടേല്‍, കരുണ്‍ നായര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മത്സരം ജയിച്ചാലേ ഇന്ത്യയ്ക്ക് ഫൈനല്‍ പ്രതീക്ഷിക്കാനാകു. ഇന്ന് ഓസ്ട്രേലിയയെ നേരിടുന്ന ദക്ഷിണാഫ്രക്ക ജയിച്ചാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ വിഷമകരം.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ എ
മായങ്ക് അഗര്‍വാള്‍ ബി അഗര്‍ 61, ഉന്മുക്ത് ചന്ദ് സി വെയ്ഡ് ബി പാറ്റിന്സണ് 5, മനീഷ് പാണ്ഡെ സി ഹെഡ് ബി സന്ധു 50, കരുണ്‍ നായര്‍ എല്‍ബിഡബ്ല്യു ബി അഗര്‍ 32, കേദാര്‍ യാദവ് സി ഫെര്ഗൂസണ് ബി അഗര്‍ 0, സഞ്ജു സാംസണ് സി പാറ്റിന്സണ് ബി അഗര്‍ 23, അക്ഷര്‍ പട്ടേല്‍ സി ഹാന്‍ഡ്സ്കോംബ് ബി അഗര്‍ 20, കരണ്‍ ശര്‍മ സി വെയ്ഡ് ബി സന്ധു 18, റിഷി ധവാന് നോട്ടൗട്ട് 26, ധവാല്‍ കുല്‍ക്കര്‍ണി റണ്ണൗട്ട് (ഖവാജ/ സന്ധു) 8, സന്ദീപ് ശര്‍മ നോട്ടൗട്ട് 3, എക്സ്ട്രാസ് 12, ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 258.
വിക്കറ്റ് വീഴ്ച: 1-26, 2-98, 3-98, 4-115, 5-155, 6-161, 7-217, 8-225, 9-247.
ബൗളിങ്: ജയിംസ് പാറ്റിന്സണ് 5-1-23-1, ഫെകെറ്റെ 9-0-46-0, ഗുര്‍വീന്ദര്‍ സന്ധു 10-0-66-2, ആദം സാംപ 10-1-48-0, ആഷ്ടണ്‍ അഗര്‍ 10-0-39-5, ടിം ഹെഡ് 6-0-31-0.
ഓസ്ട്രേലിയ എ
ഉസ്മാന് ഖവാജ സി സഞ്ജു ബി ധവാന് 18, ടിം ഹെഡ് ബി ശര്‍മ 45, ക്രിസ് ലിന് ബി പട്ടേല്‍ 63, ഹാന്‍ഡ്സ്കോംബ് സി അഗര്‍വാള്‍ ബി ശര്‍മ 19, കല്ലം ഫെര്ഗൂസണ് നോട്ടൗട്ട് 45, മാത്യു വെയ്ഡ് ബി ശര്‍മ 5, ആഷ്ടണ്‍ അഗര്‍ സ്റ്റംപ്ഡ് സഞ്ജു ബി കരുണ്‍ 0, ആദം സാംപ ബി സന്ദീപ് 54, ജയിംസ് പാറ്റിന്സണ് നോട്ടൗട്ട് 0, എക്സ്ട്രാസ് 13, ആകെ 48.3 ഓവറില്‍ എഴു വിക്കറ്റിന് 262.
വിക്കറ്റ് വീഴ്ച: 1-53, 2-94, 3-153, 4-157, 5-177, 6-178, 7-258.
ബൗളിങ്: ധവാല്‍ കുല്‍ക്കര്‍ണി 5-0-39-0, സന്ദീപ് ശര്‍മ 7-0-43-1, റിഷി ധവാന് 7.3-0-38-1, അക്ഷര്‍ പട്ടേല്‍ 10-0-45-1, കരുണ്‍ നായര്‍ 8-0-34-1, കരണ്‍ ശര്‍മ 10-0-45-3, ഉന്മുക്ത് ചന്ദ് 1-0-10-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: