ന്യൂദല്‍ഹി: ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതി കേസിലെ വിചാരണ ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ നിന്ന് തീഹാര്‍ ജയിലിലേക്ക് മാറ്റി. പ്രത്യേക ജഡ്ജി ഒ.പി സെയ്നിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഈ ആവശ്യം ഉന്നയിച്ചത്. മുന്‍ ടെലികോം മന്ത്രി എ.രാജ, ഡി.എം.കെ എം.പി.കനിമൊഴി ഉള്‍പ്പെടെ 17 പേരാണ് കേസിലെ പ്രതികള്‍.
എന്നാല്‍ വിചാരണ ജയിലിലേക്ക് മാറ്റുന്നതിനെ പ്രതികളായ കനിമൊഴിയും രാജയും എതിര്‍ത്തു. ഇതിനെതിരെ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: