വാഷിങ്ടണ്‍: താലിബാന് ഭീകര നേതാവ് മുല്ല ഒമര്‍ മരിച്ച വിവരം പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം മറച്ചുവെക്കുകയായിരുന്നുവെന്നും പെന്റഗണ്‍ന്റെ മുന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. യുഎസ്-പാക് രഹസ്യാനേഷണ വിഭാഗങ്ങളുടെ സഹകരണം ഉണ്ടായിട്ടും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇക്കാര്യം അറിയാതിരുന്നത് പരാജയമാണെന്നും ഇദ്ദേഹം പറഞ്ഞു.
ഒറ്റക്കണ്ണനായ മുല്ല ഒമര്‍ 20 വര്‍ഷത്തോളം താലിബാനെ നയിച്ചിരുന്നു. 2013ഏപ്രില്‍ 23ന് കറാച്ചിയില്‍ ഒരു ആശുപത്രിയില്‍ വച്ചായിരുന്നു ഇയാള്‍ മരിച്ചത്. ക്ഷയരോഗം പിടിപ്പെട്ടാണ് ഇയാള്‍ മരിച്ചത്.എന്നാല്‍ ഈ വിവരം രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. മുല്ല ഒമര്‍ മരിച്ച വിവരം ഈ മാസം മാത്രമാണ് താലിബാനും വൈറ്റ് ഹൗസും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും സ്ഥിരീകരിച്ചത്.
താലിബാന് നേതൃത്വത്തിനുമേല്‍ പാക്കിസ്ഥാന് സ്വാധീനമുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും ഒമറിന്റെ മരണത്തെക്കുറിച്ച് ഒരുവിവരവുമില്ലെന്നാണ് കഴിഞ്ഞമാസവും ശക്തമായി പറഞ്ഞിരുന്നത്.
പാക്കിസ്ഥാന് സര്‍ക്കാരിലെ ചില ഉന്നതര്‍ക്കും ഐഎസ്ഐയിലെ ചില ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യമറിയാമായിരുന്നുവെന്നും 2009-2013 കാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും പ്രതിരോധ കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് സിഡ്നി പറഞ്ഞു. മുല്ല ഒമറിന്റെ മരണം നീണ്ടകാലം രഹസ്യമാക്കിവെക്കാന്‍ ഇവര്ക്കായതായും അദ്ദേഹം പറഞ്ഞു. ഇതെങ്ങനെ സംഭവിച്ചുവെന്നാണ് അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും യുഎസിലെയും ജനങ്ങള്‍ ചോദിക്കുന്നത്.
ഒരു നേതാവ് മരിച്ച കാര്യം നീണ്ടകാലം മറച്ച് വെക്കുന്നത് ചരിത്രത്തില്‍ ഒരിടത്തും കാണുവാന്‍ സാധിക്കില്ല. ഇത് യുഎസ് രഹസ്യാനേഷണ വിഭാഗത്തിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കാര്യത്തിലാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടത്. ഒന്നാമത് താലിബാന്റെ ഉള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്തുവാന്‍ ആയില്ല.
രണ്ടാമത് പാക്കിസ്ഥാനില്‍ നിന്നും ഇക്കാര്യം മനസ്സിലാക്കുവാനും സാധിച്ചില്ല. ഈ കാലഘട്ടത്തില്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് ഐഎസ്ഐയുമായി സംയോജിത സഹകരണം ഉണ്ടായിരുന്നു. എന്നിട്ടും മുല്ല ഒമറിന്റെ മരണം അറിയാതിരുന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്നും സിഡ്നി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: