കാസര്‍കോട്: തൃക്കരിപ്പൂരില്‍ വെച്ച് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എ. പി. ഹരീഷ് കുമാറിനുനേരെ വധശ്രമം. ഇന്നലെ രാവിലെ തൃക്കരിപ്പൂര്‍ വിപിപിഎംകെപി ഗവ ഹൈസ്കൂളില്‍ വെച്ചാണ് വധശ്രമമുണ്ടായത്. മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഭുരിപക്ഷമുള്ള തൃക്കരിപ്പൂര്‍ ഗവ. ഹൈസ്കൂളില്‍ വിദ്യാത്ഥികളുടെ കൈകളില്‍ കെട്ടിയിരുന്ന രാഖി സ്കൂളിലെ എംഎസ്എഫ് സംഘം കഴിഞ്ഞദിവസം ബലപ്രയോഗത്തിലുടെ അറുത്തു മാറ്റിയിരുന്നു.
രാഖിബന്ധിച്ച് സ്കൂളില്‍ കയറുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശവും നല്കുകയുണ്ടായി. ഇതറിഞ്ഞ് സ്കൂളിലെത്തിയ യുവമോര്‍ച്ച കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ. പി. ഹരിഷ് കുമാറും പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സബിനേഷും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വികരിക്കണമെന്ന് പ്രിന്‍സിപ്പാളിന് പരാതി നല്കി തിരിച്ചുവരുമ്പോഴാണ് സ്കൂള്‍ കോമ്പൗണ്ടില്‍ വെച്ച് എംഎസ്എഫ് ആക്രമണകാരികള്‍ മാരകായുധങ്ങളുമായി വധിക്കാന്‍ ശ്രമിച്ചത്.
ഇരുമ്പ് വടികള്‍ കൊണ്ടുള്ള അടിയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരിഷ് തൃക്കരിപ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമുള്ള തൃക്കരിപ്പൂര്‍ ഗവ. ഹൈസ്കൂളില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് നിരന്തരമായി റാഗിങ്ങിലുടെയും ശാരീരികപിഡനത്തിലുടെയും മാനസിക ആഘാതമേല്‍പ്പിക്കുന്ന സംഭവങ്ങള്‍ പതിവാണ്.
ഇതിനെതിരെ വകുപ്പ് മേധാവികള്‍ക്ക് മുമ്പ് പലതവണ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കര്‍ശന നടപടി സ്വീകരിക്കാതെ താക്കിത് നല്കി ഒതുക്കിത്തീര്‍ത്തതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ സ്കൂള്‍ വളപ്പില്‍ നടക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്കൂളിലെ തന്നെ ചില മുസ്ലിം അനുഭാവികളായ അധ്യാപകരാണ് അക്രമികള്‍ക്ക് പിന്തുണ നല്‍കുന്നതെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: