മലപ്പുറം: സംസ്ഥാനത്ത് ഭിക്ഷാടകരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. അന്യ സംസ്ഥാനക്കാരാണ് കേരളത്തില്‍ ഭിക്ഷാടനം നടത്തുന്നവരില്‍ അധികവും. വൃദ്ധരും സ്ത്രീകളും മുതല്‍ കുട്ടികള്‍ വരെ കേരളത്തിലെ വിവിധ നഗരങ്ങളില്‍ ഭിക്ഷാടനം നടത്തുന്നുണ്ട്.
ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ട്രെയിനുകള്‍, നഗരങ്ങളിലെ ജനത്തിരക്കേറിയ സ്ഥലങ്ങള്‍, ആരാധനാലയങ്ങുടെ കവാടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ ആളുകളും ഭിക്ഷാടനം നടത്തുന്നത്. തമിഴ്നാട് സ്വദേശികാണ് കേരളത്തില്‍ എത്തുന്ന ഭിക്ഷാടകരില്‍ അധികവും. വാര്‍ദ്ധക്യം ബാധിച്ചും അസുഖം ബാധിച്ചും ജോലിചെയ്യാന്‍ കഴിയാതെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ഭിക്ഷാടനത്തിനിറങ്ങിത്തിരിച്ചിരിക്കുന്നവര് ഉണ്ടെങ്കിലും തിരക്കേറിയ നഗരങ്ങളിലും ട്രെയിനുകളിലും ഭിക്ഷാടനം നടത്തുന്നവരില്‍ ഏറെയും കാഴ്ചയില്‍ യാതൊരു കുഴപ്പങ്ങളും ഇല്ലാത്തവരാണ്.
കൈക്കുഞ്ഞുമായി എത്തുന്ന നാടോടി യുവതികള്‍ വരെ ഭിക്ഷാടനം നടത്തി ഉപജീവനം നയിക്കുന്നുണ്ട്. ഇവരില്‍ പലരും കുടുംബം നോക്കാന്‍ ആളില്ല എന്നുകാണിച്ച് കാര്‍ഡ് അടിച്ച് താത്രക്കാര്ക്ക് വിതരണം ചെയ്താണ് ഭിക്ഷാടനം നടത്തുന്നത്. ഏതെങ്കിലും ഒരു സ്ഥലത്തെ മേല്‍വിലാസവും വെച്ച് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അനുവദിച്ച് നല്‍കിയതായുള്ള കാര്‍ഡുകളാണ് ഇത്തരക്കാര്‍ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഈ കാര്‍ഡുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഒപ്പോ, ഓഫീസ് സീലോ തുടങ്ങി യാതൊരു വിവരങ്ങളും ഉണ്ടാവില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജീവിതമാര്‍ഗ്ഗം തേടി കേരളത്തില്‍ എത്തുന്ന പലരും ജോലിചെയ്ത് ജീവിക്കാനുള്ള ആരോഗ്യസ്ഥിതി ഉണ്ടെങ്കില്‍ കൂടി ഭിക്ഷാടനം ഒരു വരുമാനമായി തെരഞ്ഞെടുക്കുകയാണ്. മറ്റു ജോലികളേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കും എന്നുള്ളതും ഇവരെ ഇതിനു പ്രേരിപ്പിക്കുന്നു. പലര്‍ക്കും 1000 രൂപ മുതല്‍ രണ്ടായിരത്തില്‍ അധികം തുക വരെ ഒരു ദിവസം വരുമാനം ലഭിക്കാറുണ്ടെന്ന് പറയപ്പെടുന്നു.
ഭിക്ഷാടകരുടെ കൈയ്യില്‍ നിന്നും സ്ഥിരമായി ചില്ലറ വാങ്ങാറുള്ള കച്ചവടക്കാരുടെയും ബസ് കണ്ടക്ടര്‍മാരുടെയും വെളിപ്പെടുത്തലുകളാണിത്. പെണ്മക്കളുടെ വിവാഹം നടത്താന്‍ സഹായിക്കണമെന്നും മാറാരോഗത്തിനടിമയാണെന്ന് കാണിച്ചും മഹല്ലുകമ്മറ്റികളുടെയും മറ്റും പേരില്‍ സ്വന്തമായി കത്തടിച്ച് വീടുകള്‍തോറും കയറി ഭിക്ഷാടനം നടത്തുന്നവരുമുണ്ട്. ദൈവങ്ങളുടെ ഫോട്ടോ വെച്ച് ഭിക്ഷാടനം നടത്തുന്നവര്‍ വേറെയുമുണ്ട്. ഭിക്ഷാടനത്തിന് കുട്ടികളെ ഉപയോഗിക്കുന്ന ചില സംഘങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭിക്ഷാടനം തടയുന്നതിനും ഭിക്ഷാടകരെ പുനരധിവസിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തെങ്കിലും കാര്യമായി പ്രായോഗികമാക്കാന്‍ കിഞ്ഞിട്ടില്ല.
അവശത അനുഭവിക്കുന്ന ഭിക്ഷാടകരെ കണ്ടെത്തി സര്‍ക്കാര്‍ വക വൃദ്ധസദനങ്ങിലാക്കിയെങ്കിലും പലരും അവിടെനിന്നും ഇറങ്ങിപ്പോകുകയുണ്ടായി. രാവിലെ മുതല്‍ വൈകുന്നേരം വരെ ഭിക്ഷാടനം നടത്തി വൈകുന്നേരമാകുമ്പോള്‍ മദ്യം വാങ്ങി കഴിച്ച് മറ്റുള്ളവരുമായി വഴക്കുണ്ടാക്കുന്നതും യാത്രക്കാരെ ചീത്തവിളിക്കുന്നതും ചില നഗരങ്ങളില്‍ പതിവു കാഴ്ചകളാണ്. ഭിക്ഷാടനം നടത്തുന്ന സ്ത്രീകളില്‍ അധികവും നാടോടി സ്ത്രീകളാണ്. ഓരോ ജില്ലയിലും നൂറുകണക്കിന് ഭിക്ഷാടകര്ഉള്ളതായാണ് അനൗദ്യോഗികമായ കണക്ക്. ചില കോഴിക്കോട്, എറണാകുളം പോലുള്ള വന്‍ നഗരങ്ങളില്‍ മാത്രം നൂറിലധികം ഭിക്ഷാടകര്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: