മുംബയ്: കോളിളക്കമുണ്ടാക്കിയ ഷീനാ ബോറ വധക്കേസില്‍ സ്റ്റാര്‍ ഇന്ത്യ ടിവി മുന്‍മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി കുടുങ്ങി. കൊല്ലപ്പെട്ട ഷീന ഇന്ദ്രാണിയുടെ സഹോദരിയല്ല, മകള്‍ തന്നെയാണെന്നും വെളിവായി. മൂന്നു കൊല്ലം മുന്‍പു നടന്ന കൊലപാതകത്തിന്റെ ചുരുളാണ് മുംബയ് പോലീസ് അതിവിദഗ്ധമായി ഇപ്പോള്‍ അഴിച്ചെടുത്തിരിക്കുന്നത്.
ഭാരതത്തിലെ ചാനല്‍ രംഗത്തെ അതികായന് പീറ്റര്‍ മുഖര്‍ജിയും ഭാര്യയും ഉള്‍പ്പെട്ട കേസായതിനാല്‍ അതീവ ശ്രദ്ധയോടെയാണ് പോലീസ് ഇത് കൈകാര്യം ചെയ്തത്.
സ്റ്റാര്‍ ഇന്ത്യ ടിവി ,ഐഎന്‍എക്സ് എന്നിവയുടെ മുന്‍ മേധാവിയാണ് പീറ്റര്‍ മുഖര്‍ജി. 9എകസ് മീഡയ എന്ന പ്രശസ്ത സ്ഥാപനത്തിന്റെ സ്ഥാപക മേധാവിയായിരുന്നു ഇന്ദ്രാണി. ഷീനാ ബോറ കൊലപാതകം ഭാരതത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഷീനയെ കൊന്ന് കഷണങ്ങളാക്കുകയായിരുന്നു.
എങ്ങുമെത്താതെ നീളുകയായിരുന്ന കേസില്ഇന്നലെയാണ് നാടകീയമായ വഴിത്തിരിവ്. കേസില്‍ ഇന്ദ്രാണി അറസ്റ്റിലായതാണ് ഒരു സുപ്രധാന സംഭവം. കൊല്ലപ്പെട്ട ഷീന ബോറ തന്റെ സഹോദരിയാണെന്നാണ് ഇന്ദ്രാണി ഇതുവരെ പറഞ്ഞിരുന്നത്. ഇത് കളവാണെന്നും ആദ്യ വിവാഹത്തിലെ മകളാണ് ഷീനയെന്നതുമാണ് മറ്റൊരു വഴിത്തിരിവ്. ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയുടെ ഇളയമകനും ഷീനയും തമ്മിലുള്ള പ്രേമമാണ് കൊലയ്ക്കുള്ള കാരണമെന്നാണ് സൂചന. അമ്മ കാരണം വെളിപ്പെടുത്തിയില്ലെങ്കില്‍ അത് താന്‍ വെളിപ്പെടുത്തുമെന്ന് മകന് മിഖായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
ഇന്ദ്രാണിയുടെ ആദ്യ ബന്ധത്തില്‍ രണ്ടു മക്കളാണ് ഉള്ളത്. മിഖായേല്‍ ബോറയും ഷീനാ ബോറയും. പിന്നീട് ഇവര്‍ പീറ്ററെ വിവാഹം കഴിച്ചു. ഷീനയും മിഖായേലും തന്റെ സഹോദരങ്ങളാണെന്നാണ് അവര്‍ പുറത്തു പറഞ്ഞിരുന്നത്. ഇന്ദ്രാണിക്ക് നേരത്തെ ഒരു ബന്ധം ഉണ്ടായിരുന്നുവെന്നും ഇതില്‍ രണ്ടു മക്കളുണ്ടെന്നും തനിക്ക് ഇതുവരെ അറിയില്ലായിരുന്നുവെന്നാണ് പീറ്റര്‍ പറഞ്ഞത്.
പതിനഞ്ചു കൊല്ലമായി വിവാഹം കഴിഞ്ഞിട്ട്. ഇക്കാര്യം ഇതുവരെ അറിഞ്ഞിരുന്നില്ല. പീറ്റര്‍ പറഞ്ഞു.ഷീനയെ 2012 ഫെബ്രുവരി മുതല്‍ കാണാനില്ലായിരുന്നു. അവള് അമേരിക്കയിലാണെന്നാണ് ഇന്ദ്രാണി പറഞ്ഞിരുന്നത്. ഭാര്യ കൊലയാളിയാണെന്ന് പറയുന്നു, സഹോദരങ്ങള്‍ എന്നു പറഞ്ഞിരുന്നവര്‍ മക്കളാണെന്ന് പുറത്തുവരുന്നു.എന്താണ് സംഭവിക്കുന്നത്… അറിയില്ല. പീറ്റര്‍ തുടര്‍ന്നു.
ഷീനയും പീറ്ററിന്റെ ആദ്യ വിവാഹത്തിലെ ഇളയ മകനും തമ്മില്‍ ബന്ധം ആരംഭിച്ചത് ഇന്ദ്രാണിക്ക് തലവേദനയായി. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.
അമ്മയാണ് തന്റെ സഹോദരിയെ കൊന്നതെന്നത്. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. മിഖായേല്‍ ബോറ പറഞ്ഞു. സഹോദരിയെപ്പറ്റി ചോദിച്ചപ്പോഴൊക്കെ അവര്‍ വിദേശത്താണ്, എന്നോട് സംസാരിക്കാന്‍ പോലും നേരമില്ലെന്നാണ് അവള് പറയുന്നത് എന്നാണ് അമ്മ പറഞ്ഞിരുന്നത്. മിഖായേല്‍ തുടര്‍ന്നു.എന്റെ ഇളയമകനുമായി ഷീനയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇത് അവള് അംഗീകരിച്ചിരുന്നില്ല. പീറ്റര്‍ മുഖര്‍ജി പറഞ്ഞു.
ചില സംശയങ്ങളെത്തുര്ടന്ന് ഇന്ദ്രാണിയുടെ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് 2012ല്‍ നടന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ ലഭിച്ചത്. ഷഇകയുടെ കഷ്ണങ്ങളാക്കിയ മൃതദേഹം റായ്ഗഡിലെ വനത്തില്‍ തള്ളിയെന്നാണ് ഡ്രൈവര്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് റായ്ംഡ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. അതിനുശേഷം പോലീസ് ഇന്ദ്രാണിയെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.തുടര്‍ന്ന് അവരെ അറസ്റ്റു ചെയ്യുകയായിരുന്നു. പീറ്ററിനെയും പോലീസ് ചോദ്യം ചെയ്യും.
ഞങ്ങള്‍ അവിഹിത സന്തതികള്‍:
മിഖായേല്‍ ബോറ
ഗുവാഹതി: താനും തന്റെ കൊല്ലപ്പെട്ട സഹോദരി ഷീനാ ബോറയും അവിഹിത സന്തതികളാണെന്ന് മിഖായേല്‍ ബോറ. ചാനല്‍ പ്രഭു പീറ്റര്‍ മുഖര്‍ജിയുടെ രൂണ്ടാം ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യ ഭര്‍ത്താവിലെ മക്കളാണ് ഇരുവരും. തങ്ങളുടെ പിതാവാരെന്ന് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്നും മിഖായേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: