ന്യൂദൽഹി: ഗുജറാത്തിലെ സംവരണ പ്രക്ഷോഭക്കാരോട് അക്രമണം ഉപേക്ഷിച്ച് സമാധാനം സംരക്ഷിച്ച് ജനാധിപത്യ മൂല്യങ്ങൾ കാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. സാമുദായിക സംവരണം ആവശ്യപ്പെട്ട് ഒരു വിഭാഗം പട്ടേലുമാർ നടത്തുന്ന സമരം അക്രമാസക്തമായതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ അഭർത്ഥന.
സർക്കാർ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങൾ വഴിയും വിവിധ ഭാഷകളിൽ ഇന്നലെ പ്രധാനമന്ത്രിയുടെ അഭർത്ഥന പ്രചരിപ്പിച്ചിട്ടുണ്ട്.
”ഗുജറാത്തിലെ എന്റെ സഹോദരീ സഹോദരന്മാരെ
ഇന്നലെ മുതൽ, മഹാത്മാ ഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും നാട്ടിൽ ഹിംസാത്മാകമായ അന്തരീക്ഷം നിലനിൽക്കുന്നു…. നമുക്കെല്ലാം അറിവുള്ളതാണ്, ഹിംസ ഒരു നേട്ടവും ഉണ്ടാക്കില്ലെന്ന്.
രാജ്യവികസനം സാധ്യമാകുന്നത് നമ്മൾ ഒന്നിച്ചു നിൽക്കുമ്പോഴും ഒന്നിച്ചു പ്രവർത്തിക്കുമ്പോഴും മാത്രമാണെന്നാണ് നാം എക്കാലത്തും വിശ്വസിച്ചുപോരുന്നത്.
എന്റെ സഹോദരന്മാരോടും സഹോദരിമാരോടും എന്റെ അഭ്യർത്ഥന ഈ അവസരത്തിൽ ഒരേയൊരെു മന്ത്രമാണ്, സമാധാനം. ഏതു പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കാം.
നാമെല്ലാം ജനാധിപത്യത്തിന്റ അന്തസ്സത്ത പിന്തുടരണം. പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾക്കും ഗുജറാത്തിനെ കുടുതൽ ഉയരങ്ങളിൽ എത്തിക്കാനുള്ള സേവനങ്ങൾക്കും നാം ഒന്നിച്ചു പ്രവർത്തിക്കണം. ഇത് ഗുജറാത്തിലെ സഹോദരീ സഹോദരന്മാരോടുള്ള എന്റെ വിനീതമായ അപേക്ഷയാണ്,” പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: