കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ഉടനെ വിതരണം ചെയ്യുമെന്നും പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: