ന്യൂദല്‍ഹി: ഭാരതത്തെ മാതൃശിശു ടെറ്റനസ് വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
പ്രസവാനന്തരമുള്ള മാതൃശിശു മരണനിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. വനിതകളുടേയും കുട്ടികളുടേയും ആരോഗ്യവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടാന്‍ വികസ്വര രാജ്യങ്ങളെ ഉച്ചകോടി സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
നമ്മുടെ ഒെത്താരുമയോടെയുള്ള പ്രവര്‍ത്തനം മൂലം ഭാരതം പിള്ളവാത (പോൡയോ) മുക്തമായി. ഇപ്പോള്‍ ഭാരതത്തിലെ നവജാത ശിശുക്കളും അമ്മമാരും ടെറ്റനസ് വിമുക്തമായി എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നിങ്ങളെ അറിയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. മോദി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 600 പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: