മുംബൈ: വന്കോലാഹലമുണ്ടാക്കിയ ഷീന ബോറ വധക്കേസില്‍ ഷീനയെ കൊന്നത് അമ്മ ഇന്ദ്രാണിയും രണ്ടാം ഭര്‍ത്താവും കാര്‍ ഡ്രൈവറും ചേര്‍ന്ന്. ഇന്ദ്രാണിയുടെ ആദ്യ ബന്ധത്തിലുള്ള മകളാണ് ഷീന. അവരുടെ മൂന്നാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ ഇളയമകനുമായി ഷീന ബന്ധമാരംഭിച്ചതാണ് കൊലയ്ക്കു കാരണം.
ഷീനയെ ഇന്ദ്രാണി വിളിച്ചുവരുത്തി കാറില്‍ കയറ്റി കൊല്ലുകയായിരുന്നു. ശ്യാംവര്‍ റായിയാണ് കാര്‍ ഓടിച്ചിരുന്നത്. മുംബൈ ഈസ്റ്റേണ്‍ എകസ്പ്രസ് ഹൈവേയില്‍ വച്ചായിരുന്നു കൊപാതകം. രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന ഷീനയുടെ കൈകള്‍ കൂട്ടിപ്പിടിച്ചു. ഡ്രൈവര്‍ റായി കാലുകളില്‍ പിടിച്ചു. ഈ സമയം ഇന്ദ്രാണിയാണ് മകളെ ശ്വാസം മുട്ടിച്ച് കൊന്നത്. തുടര്‍ന്ന് മൃതദേഹം കാറില്‍ തന്നെ ഒളിപ്പിച്ച് ഇന്ദ്രാണിയുടെ മൂന്നാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ കാര്‍ ഷെഡില്‍ കൊണ്ടിട്ടു. ഒരു രാത്രി മുഴുവന്‍ കാര്‍ ഇവിടെ കിടന്നു.
അടുത്ത ദിവസമാണ് റായ്ഗഡ് വനമേഖലയില്‍, ആള്‍ത്താമസമില്ലാത്ത സ്ഥലത്ത് എത്തിച്ച് മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊക്കയില്‍ തള്ളിയത്. ഷീന അമേരിക്കയില്‍ പോയെന്നാണ് ഇന്ദ്രാണി എല്ലാവരോടും പറഞ്ഞിരുന്നത്. അറസ്റ്റിലായ ഇന്ദ്രാണി, ഡ്രൈവര്‍ റായി, രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: